വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Tuesday, August 9, 2016

ഡയറിയിൽ ഒളിച്ച രഹസ്യം 


"ഇവിടെ ഈ വരികൾ ഞാൻ കുറിക്കുമ്പോൾ ശെരിക്കും ആശങ്കയിൽ ആണ്... ദൈവത്തിന്റെ ചില കൈയൊപ്പ് എന്നോ,ജീവിതത്തിന്റെ ചില വഴികളിൽ കാണിച്ചുതരുന്ന ചിത്രങ്ങൾ എന്നോ ചിലപ്പോൾ ഈ സംഭവത്തെ പറയേണ്ടി വരും.പക്ഷെ ഞാൻ ഇപ്പോഴും ആശങ്കയിൽ ആണ്...വായിക്കുന്നവരും ചിലപ്പോൾ ഒരു നിമിഷം ചിന്തിക്കും, ചിലപ്പോൾ  ആശങ്കപെടും.....കാരണം നമ്മൾ ജീവിക്കുന്നത് നമ്മുടെ മനഃസമാധാനത്തിനു  വേണ്ടി മാത്രമാണ്. നമ്മുടെ കുടുംബം,കൂട്ടുകാർ അങ്ങിനെ ജീവിതത്തിൽ നമ്മളിലൂടെ വന്നുപോകുന്ന പല കഥാപാത്രങ്ങളും, നമ്മൾ മനസ്സിൽ കണ്ടത് നടന്നില്ലെങ്കിൽ, നമ്മൾ പലപ്പോഴും പ്രവർത്തിക്കുന്നത് മനഃസമാധാനത്തിനു വേണ്ടി മാത്രമാണ്. അതിന്റെ പര്യായം മാത്രമാണ് സ്നേഹം,സങ്കടം,ദേഷ്യം അങ്ങിനെ പലതും. പലപ്പോഴും പലരും ഉപദേശിക്കുന്നത് അവരുടെ ജീവിതത്തിൽ നടക്കാതെ പോയ പരിഭവങ്ങൾ ആണ്. ചിലപ്പോൾ പലരുടെയും ജീവിതത്തിൽ മനസമാധാനം തരുമായിരിക്കും ഇത്തരം ഉപദേശങ്ങൾ"

"ജീവിതം മനഃസമാധാനത്തിനു വേണ്ടിയുള്ള യാത്രയാണ്"

ഈ വാചകം ആ സംഭവത്തെ കുറിച്ച് ഡയറിയിൽ വായിക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്റെ മനസമാധാനം അവിടെ നഷ്ടപ്പെട്ടു..........എന്റെ മനസ്സിലും ആശങ്കകൾ നിറയാൻ തുടങ്ങി. എന്താണ്  പറയാനുള്ളത്?
എന്റെ കൂട്ടുകാരൻറെ ഡയറി അവൻ വായിക്കാൻ തന്നപ്പോൾ ഇത്രത്തോളം മനസ്സിനെ ഉലക്കുമെന്നു കരുതിയില്ല.

ജൂലൈ 14, 2015

മഴ തോർന്നു തെളിഞ്ഞ അന്തരീക്ഷം. വൈകുന്നേരം എൻറെ ജോലി തീർത്തു വീട്ടിലേക്കു വരുന്ന സമയം.സ്കൂളും കോളേജും വിട്ടു റോഡിൽ നിറയെ തിരക്ക്.പലപ്പോഴും ഇത്തരം ബഹളങ്ങൾ മനസ്സിനെ വല്ലാതെ അലസോരം ഉണ്ടാക്കാറുണ്ട്...പലപ്പോഴും ഇത്തരം വേളയിൽ ഒഴിഞ്ഞ വഴികൾ വീട്ടിലെത്താൻ ഞാൻ തിരഞ്ഞെടുക്കാറുള്ളത്. അമ്പല കടവ് കടന്നു പാടത്തിന്റെ അരികിലൂടെ വലത്തോട്ട് തിരിഞ്ഞു വീടിനടുത്തു എത്താറായി. അപ്പോഴാണ് യാദൃഷികമായി എന്റെ മുൻപിലൂടെ ഒരു ബൈക്ക് കടന്നു പോയത്...വളരെ പതുക്കെ ശബ്ദം ഇല്ലാതെ ആണ് വരുന്നത്. ഒരു പയ്യൻ ആണ് ബൈക്ക് ഓടിക്കുന്നത്.പുറകിൽ ആരോ ഉണ്ട്. മഴക്കോട്ടും ധരിച്ചു..കണ്ണ് മാത്രം പുറത്തു കാണാം...പെട്ടെന്ന് എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ എന്റെ മനസ്സിൽ ഉടക്കി...ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു ഭയത്തിന്റെ തീക്ഷ്ണ ഭാവം ആയിരുന്നു. ആ നോട്ടം എന്നെ വല്ലാതെ അലസോരപ്പെടുത്തി. വീണ്ടും തിരിഞ്ഞു നോക്കിയപ്പോൾ മഴക്കോട്ടു ഊരിയിട്ട് ആ പയ്യനെ ഏല്പിക്കുന്നതാണ് കണ്ടത്. അവളെ കണ്ടപ്പോൾ ഒരു പെങ്ങളെപോലെ തോന്നി. അവൾ ആ ഗേറ്റ് കടന്നു പോയി..പയ്യൻ അവിടെ നിന്നും ബൈക്ക് ഓടിച്ചു മറഞ്ഞു.

ജൂലൈ 20, 2015

വീണ്ടും ഒരു ഉച്ച വെയിൽ നേരത്തു പനികാരണം വീട്ടിൽ തന്നെ ആയിരുന്നു. അപ്രതീക്ഷിതമായി വീണ്ടും ആ ബൈക്ക് എന്തെ മുൻപിലൂടെ പാഞ്ഞു കുറച്ചകലെ നിറുത്തി. കാഴ്ച്ചയിൽ കൈയെത്തും ദൂരത്തു അവർ നിന്നു. പിന്നിൽ നിന്നും ഇറങ്ങുന്ന അവളെ ഞാൻ വ്യക്തമായി കണ്ടു.അന്നും അവൾ മഴക്കോട്ടു ധരിച്ചിരുന്നു. പരിസരം നോക്കി അവൾ കോട്ടു ഊരികൊടുത്തു വീടിന്റെ ഗേറ്റ് തുറന്നു പോയി. അവളുടെ യൂണിഫോം കണ്ടപ്പോൾ മനസ്സിലായി പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു. ആ നിമിഷം ഇതുവരെ എന്റെ മനസ്സിനെ ഉലച്ചു. പെങ്ങൾ വീട്ടിൽ വന്നപ്പോൾ പോലും അറിയാതെ മനസ്സ് സംശയത്തിന്റെ മുനമ്പിൽ പോയി നിന്നു.

ജൂലൈ 21, 2015

ഈ ദിനം എന്നെ വല്ലാതെ മനസ്സിനെ ആശങ്കകളിലേക്കു നയിക്കുന്നു. പുതുതായി വന്ന അയൽവാസികൾ ആണെങ്കിലും ഈ കാര്യം പറഞ്ഞു പ്രശ്നമാക്കണോ? ഇനിയിപ്പോൾ ഞാൻ കരുതുന്നത് മാത്രമല്ല സത്യമെങ്കിലോ? എന്റെ അനുജത്തി ആണെങ്കിൽ ഞാൻ ഇങ്ങനെ ചെയ്യുമോ? അറിവില്ലാത്ത അവളെ നേർവഴിക്കു നടത്തണമോ? ചിന്തകൾ പലതാണ്. പക്ഷെ പ്രതികരിക്കാൻ എനിക്ക് പേടിയാണ്...ചിലപ്പോൾ കുറ്റബോധം തോന്നാം...എന്നാലും ഇതെല്ലാം ഞാൻ ഈ വരികളിൽ നിർത്തുന്നു...വീണ്ടും മനസമാധാനം കളയാൻ വയ്യ!

മെയ്  27, 2016

ഇന്നത്തെ പത്രത്താളുകളിൽ അവളുടെ മുഖം കണ്ടപ്പോൾ വീണ്ടും മനസ്സു പിടഞ്ഞു.കാണ്മാനില്ല എന്ന ആ വാർത്ത മനസ്സിനെ വല്ലാതെ ഉലച്ചു. ഇവിടുത്തെ ആളുകൾ പറയുന്നത് അവളുടെ അമ്മയും അച്ഛനും ശെരിയല്ല എന്നാണ്. വലിയ ജോലിയും അറിവും ഉണ്ടായിട്ടും മകളുടെ മനസ്സ് അറിയാൻ കഴിയാതെ പോയ അവരുടെ നിസഹായത എന്നെ വല്ലാതെ ഉറക്കം കെടുത്തി. അന്ന് ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ...ചിലപ്പോൾ, എന്റെ ഉറക്കം കളയാൻ വേണ്ടിയാണോ അവരെ എന്റെ മുൻപിൽ എത്തിച്ചത്....ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു മുൻപിൽ തല വല്ലാതെ പുകയുന്നു.

ഈ കുറിപ്പ് വായിച്ചപ്പോൾ മനസ്സ് വല്ലാതെ ആയി.എനിക്ക് അവരെ കുറച്ചൊക്കെ അടുത്തറിയാം..പക്ഷെ അവന്റെ ഈ ഡയറി വായിച്ചപ്പോൾ മാത്രമാണ് എത്രയും കാര്യങ്ങൾ ഉണ്ടെന്നു മനസ്സിലായത്. ചിലപ്പോൾ പണത്തിനു വേണ്ടിയുള്ള ഓട്ടത്തിൽ സ്വന്തം മകളെ പോലും നോക്കാൻ പറ്റിയിട്ടുണ്ടാകില്ല. ഇപ്പോഴും അവൾക്കു എന്ത് പറ്റി എന്നറിയില്ല, മനസ്സ് ഇപ്പോഴും ആശങ്കയിൽ സഞ്ചരിക്കുന്നു. അവൾക്കു നല്ലതു മാത്രം വരുത്താൻ പ്രാർത്ഥിക്കുന്നു.....ചിലപ്പോൾ ഈ പ്രാർത്ഥന പോലും എന്റെ മനഃസമാധാനത്തിനു വേണ്ടി മാത്രമാകും!

Saturday, July 9, 2016

വാക്കുകൾ വഴികാട്ടുന്ന ജീവിത നർമ്മങ്ങൾ 

                                                                         എന്തോ ഓർത്തിരുന്ന എന്റെ മനസ്സിൽ ഒരുപാട് അത്ഭുതങ്ങൾ നിറച്ച പല വാക്കുകൾ ഉണ്ടായിട്ടുണ്ട് ഈ ജീവിതത്തിൽ. പലപ്പോഴും പിന്നീട് ഓർക്കാൻ ഒരു പാഠം ആകുന്ന നർമ്മങ്ങൾ! ഇത്തരം സംഭാഷണങ്ങൾ പലപ്പോഴും കടന്നു വരുന്നത് ഒരു നിമിഷം കൊണ്ടു മാത്രമാകും.എവിടെന്നോ വന്നു എങ്ങോ പോയ ചില ചിരികൾ,സങ്കടങ്ങൾ,വേദനകൾ......ഇന്ന് ഓർമയിൽ തോന്നുന്ന ചില കുസൃതി നിമിഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.....ഇവിടെ മാത്രം! അവ പലപ്പോഴും എന്റെ ജീവിതത്തിൽ വിലമതിക്കാനാകാത്തതാണ്.
                                                                      ഇതു തുടർന്നു വായിക്കുമ്പോൾ പലപ്പോഴും കാര്യങ്ങൾ നിങ്ങളുടെ  ജീവിതത്തിലും എന്നു തോന്നും.......പല ജീവിതങ്ങളിലും ആകസ്മികത...ഒരേ പോലെ പലപ്പോഴും സംഭവിക്കാറുണ്ട്...ചില വരികൾ നിങ്ങൾക്കു പരിചിതമാണെന്നു തോന്നുമെങ്കിലും മുഴുവനും വായിക്കാതിരിക്കരുത്....കാരണം ജീവിതങ്ങൾ ഒരേപോലെ സംഭവിക്കാറുണ്ട്....അതു ചിലപ്പോൾ ദൈവത്തിന്റെ ഒരു തമാശയാകാം.

                                                  അമ്മ ഒരുപക്ഷേ എന്നെ ഏറ്റവും നർമം പഠിപ്പിച്ചത് അവർ മാത്രമായിരിക്കും. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ എനിക്കെപ്പോഴും പപ്പടം വളരെ നിർബന്ധമാണ്. അതില്ലാതെ എനിക്കു കഴിക്കാനാവില്ല! ഒരിക്കൽ പപ്പടം തീരെ കിട്ടാത്ത ഒരു മഴക്കാലം. അമ്മ ഭക്ഷണം എല്ലാം വിളമ്പി പക്ഷെ ഞാൻ അപ്പോഴും പപ്പടത്തിനു കാത്തു നിൽക്കുകയാണ് ഒന്നും കഴിക്കാതെ. അപ്പോൾ അമ്മ പറഞ്ഞു. "എന്തെല്ലാം സ്‌പെഷ്യൽ നിനക്കു ഉണ്ടാക്കിയത്, കഴിക്കൂ മോനെ! ഇനി മോൻ പപ്പടം കഴിക്കേണ്ടാ, വയറിനു ക്യാൻസർ വരും ഈ ലക്കം വനിതയിൽ ഉണ്ട്....അല്ലാതെ ഇവിടെ ഇല്യാഞ്ഞിട്ടല്ല....ഞാൻ ഉണ്ടാക്കിയില്ല" എനിക്കു വിഷമം ആകേണ്ട എന്നു കരുതി ആ പറഞ്ഞ ഒരു പറച്ചിൽ വേറെയൊന്നും മറുത്തു പറയാൻ കഴിഞ്ഞില്ല. പിന്നീട് കുറെ പപ്പടം എനിക്കു വിളമ്പി അന്ന് ഞാൻ വെറുതെ ചോദിച്ചു..."അമ്മേ ഇതു കേടല്ലേ,എന്നിട്ടും അമ്മ"
"കള്ളു ഹാനിഹരം എന്നു പറഞ്ഞിട്ടു നിന്റെ അപ്പൻ കുടിക്കുന്നില്ലേ....അത്രക്ക് കുഴപ്പം ഇതിനില്ല...പിന്നെ ഈ വനിതക്കൊക്കെ ഒരാഴ്ച സത്യമുള്ളൂ" എനിക്കു ചിരി നിർത്താൻ പറ്റിയില്ല. അവിടെ ഞാൻ കണ്ടത് എന്നോടുള്ള സ്നേഹവും അപ്പനോടുള്ള ദേഷ്യവും മാത്രമാണ്.
                                                    ചേച്ചി പലപ്പോഴും പഞ്ചപാവം തന്നെ...പക്ഷെ ചില സമയത്തു ഒരു നർമം ഉണ്ട്....അതങ്ങു നെഞ്ചു കലക്കും. ഒരിക്കൽ ചേച്ചിയുടെ പുഡിങ് കഴിച്ചപ്പോൾ വലിയ ഇഷ്ടമായി  എനിക്ക്. പിന്നീട് പലപ്പോഴും ഉണ്ടാക്കിത്തരുവാൻ പറഞ്ഞപ്പോൾ കൂട്ടാക്കാറില്ല! അങ്ങനെ അതൊരു വാശിയായി മനസ്സിൽ കൊണ്ടു നടന്നു......അങ്ങനെ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു...അതിനിടയിൽ ചേട്ടന് ചേച്ചിയെ കാണണം....ഒത്താശ ചെയ്യാൻ എന്നെ സഹായത്തിനു വിളിച്ചു. അപ്പോൾ എനിക്ക് പുഡിങ് പ്രേമം വന്നു. ഞാൻ എന്റെ ആവശ്യം പറഞ്ഞു.പക്ഷെ ചേച്ചി വഴങ്ങിയില്ല! ഞാൻ വിട്ടുകൊടുത്തില്ല....എല്ലാവരോടും കാര്യം പറഞ്ഞു പാട്ടാക്കി....കേട്ട എല്ലാവരും അവളെ കളിയാക്കാൻ തുടങ്ങി.....അവൾ കരയാൻ തുടങ്ങി......ഇതുകണ്ടപ്പോൾ എനിക്ക് വിഷമമായി...."ചേച്ചി ഞാൻ പുഡിങ് കിട്ടാഞ്ഞപ്പോൾ" ശോഭിച്ച കണ്ണുകൾ ഉയർത്തി ചോദിച്ചു....കുറെ ദേഷ്യപ്പെട്ടു@#$%" ചെവി കലങ്ങിപ്പോയി........പിന്നീട് എന്റെ ഭാര്യ ഒരിക്കൽ പറഞ്ഞു...."ചേട്ടാ.....തേങ്ങാ പുഡിങ്".............അന്ന്  കേട്ടതൊക്കെ അവളെ വിളിച്ചു @#$% .............പിന്നെ ഇന്നേവരെ പുഡിങ് ഞാൻ കഴിച്ചിട്ടില്ല.അവിടെ ആരും ഉണ്ടാക്കിയിട്ടുമില്ല.
                                                             അനിയൻ ഗൾഫിൽ വിവാഹം കഴിഞ്ഞു പെട്ടെന്ന് പോയി...അതിനു ശേഷം അവൻ വാട്ട്സ് ആപ്പിൽ തീരെ വരാറില്ലായിരുന്നു....ഞങ്ങളുടെ ഗ്രൂപ്പിൽ തീരെ വരാതെ ഇരുന്ന കക്ഷി... ഒരിക്കൽ എപ്പോഴോ അവന്റെ ഒരു വിഡിയോ പോസ്റ് കണ്ടു. അതും അതിരാവിലെ 2.30 am സമയത്ത്! "അതൊരു മദ്യത്തിന്റെ പരസ്യം ആയിരുന്നു...ഒരു യുവാവ് ടെറസ്സിന്റെ മുകളിൽ ഇരുന്നു മദ്യം കഴിക്കുന്നു...എന്നിട്ടു താഴെ വന്നു പ്രേത പടം കാണുന്നു....പെട്ടെന്ന് നമ്മെ പേടിപെടുത്തി പ്രേതം ഇറങ്ങി വരുന്നു...കണ്ടാൽ പേടി ആകും...ആ യുവാവ് പേടിക്കുന്നില്ല....ആ പ്രേതത്തിന്റെ കെട്ടിപിടിച്ചു ഉറങ്ങുന്നു...പ്രേതം രാവിലെ തോറ്റു പോകുന്നു...ഇതാണ് കഥ" ഇതിനു താഴെ കുറെ കമെന്റ് വന്നു....."ഹമ്മോ" വെറെയൊന്നു "നിനക്കു ബോധമില്ല രാവിലെയും തുടങ്ങി ഓരോ ശീലങ്ങൾ" "നീയാളാകെ മാറി" അങ്ങനെ കമെന്റ് നിറഞ്ഞു....അങ്ങനെ അവന്റെ ഭാര്യ കമെന്റ് ഇട്ടു. കുറെ ഇടിയും പിണങ്ങിയ ചിഹ്നവും. അന്നവസാനമായി അവന്റെ ഒരു പോസ്റ് വന്നു. "ഭാര്യ പിണങ്ങി,ഒന്നു ഗ്രൂപ്പിൽ ആക്ടിവ് ആകാൻ സമ്മതിക്കില്ല അല്ലെ, അറിയാതെ ഇട്ട വിഡിയോ മാറിപ്പോയി.....കൊന്നല്ലോ എന്നെ....ഹും! ചന്തുനെ തോല്പിക്കാനാകില്ല മക്കളെ" പിന്നെ കണ്ടത്. he left .......she also left.............അവനും അവന്റെ ഭാര്യയും ആ ഗ്രൂപ്പിൽ നിന്നും പോയി.
                                                     അച്ഛൻ ഒരിക്കൽ രണ്ടു ഫോൺ വാങ്ങിച്ചു. ഒന്നു അച്ഛനും മറ്റൊന്ന് അമ്മയ്ക്കും......ഒരേ കമ്പനിയുടെ ഫോൺ.......ഒരേ നിറം......തനി ഇരട്ട പോലെ.......അന്നൊക്കെ പത്രത്തിൽ അവിഹിത ബന്ധത്തിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സമയം....പലപ്പോഴും ഓരോന്നും വായിച്ചു ഞങ്ങളെ ഉപദേശിക്കും അച്ഛൻ. ഒരിക്കൽ അമ്മ അമ്പലത്തിൽ പോയ സമയം....ഞാൻ പല്ലു തേച്ചു പുറത്തു നിൽക്കുന്നു....പെട്ടെന്ന് ഒരു ശബ്ദം ചെന്നു നോക്കുമ്പോൾ പ്ലേറ്റ് എല്ലാം നിലത്തു പൊട്ടിക്കിടക്കുന്നു....ദേഷ്യപ്പെട്ടു അച്ഛൻ അവിടെ ഇരിക്കുന്നുണ്ട്....ഞാൻ കാര്യം തിരക്കി. "അവളെ നിന്റെ അമ്മ ഏതോ ആളുമായിട്ടാ സംസാരം...രാവിലെ നോക്കിയപ്പോൾ കുറെ മിസ്സ് കോൾ...വിളിച്ചപ്പോൾ ഒരു ആൺ ശബ്ദം........പെട്ടെന്ന് എനിക്കു ദേഷ്യം വന്നു...ആരാടാ എന്നു ചോദിച്ചതും ഫോൺ ഓഫാക്കി.....ഇന്നൊരു കൊല നടക്കും" പെട്ടെന്നാണ് അമ്മയെ ഗേറ്റ് കണ്ടത്..ഞാൻ വേഗം ഓടിപോയി....കാര്യം പറഞ്ഞു....അപ്പോഴാണ് മനസ്സിലായത്......അച്ഛന്റെ ഫോൺ കൊണ്ടു പോകുകയാണെന്ന് പറഞ്ഞു അമ്മ കൊണ്ടു പോയത് സ്വന്തം ഫോൺ ആണെന്ന്.........വിളിക്കാൻ നോക്കിയപ്പോൾ പൈസ ഇല്ല എന്നു പറഞ്ഞപ്പോൾ ആണ് കാര്യം മനസ്സിലായത്. ഞാൻ വേഗം അബദ്ധം അച്ഛനെ ധരിപ്പിച്ചു......അമളി പറ്റിയ അച്ഛൻ വല്ലാണ്ടായി.... അപ്പോൾ അമ്മ പറഞ്ഞു. "ഓരോ വാർത്ത വായിച്ചു കുടുംബത്തിന് പേപ്പറിന്റെ വില പോലും ഇല്ലാതെയാക്കരുത്........പൊട്ടിയ പ്ലേറ്റ് പോലെ ജീവിതം നന്നാകാൻ പറ്റില്ല"
                                                                   ഭാര്യ അവൾ എന്റെ ജീവിതത്തിൽ വരുന്നതിനു മുൻപ് എന്റെ കാമുകി ആയിരുന്നു....ഞാൻ പോലും അറിയാതെ.........ഒരുമിച്ചു പഠിച്ചിരുന്ന കാലം...ഒരിക്കൽ എപ്പോഴോ ബസിൽ കണ്ടുമുട്ടി.അങ്ങനെ ഞങ്ങൾ ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുന്ന സമയം ഒരു പത്തു മിനുറ്റ് ഉണ്ട് കോളേജ് എത്താൻ. ഞങ്ങളെ കടന്നുകൊണ്ടു ഒരു കല്യാണ വണ്ടി പോകുന്നത് കണ്ടു..."ഹോ, കല്യാണം ഒരു സംഭവം ആണല്ലേ....എടാ നീ ആണെങ്കിൽ അതുപോലത്തെ കാറിൽ എന്നെ കെട്ടി കൊണ്ടു പോകുമോ?" അവൾ ചോദിച്ചു. "നിന്നെ പോലത്തെ ഒരുത്തിനെ കെട്ടാൻ എന്നെ കിട്ടൂല്ല...ഞാൻ ഒരു ടീച്ചർ ആയ പെൺകുട്ടിനെ കെട്ടൂ" ഞാൻ ഒന്നു ആക്കി പറഞ്ഞു....മൂന്നു വർഷങ്ങൾക്കു ശേഷം ഒരിക്കൽ അവളുടെ അച്ഛൻ എന്റെ വീട്ടിൽ വന്നു..."മോളെ, വലിയ പഠിപ്പായിട്ടും ടീച്ചർ ആയിരിക്കുകയാ..നിങ്ങളുടെ മോൻ കാരണം....മുടിഞ്ഞ പ്രേമം ആണ് പോലും.......ഇവനെ കെട്ടൂ എന്ന വാശിയിലാണ് മോള് ഒരു തീരുമാനം പെട്ടെന്ന് വേണം" വീട്ടിൽ ഇടിത്തീ കോരിയിട്ടു അവളുടെ അച്ഛൻ അങ്ങനെ പറഞ്ഞു പോയി......ഒരു പ്രണയത്തിന്റെ സാഫല്യം ചിലപ്പോൾ ഒരു വാക്ക് ആകാം അതു അന്നെനിക്ക് മനസ്സിലായി.

Tuesday, July 5, 2016

കാലം കാണിച്ചുകൂട്ടുന്ന തമാശകൾ

ഒന്നാം ഘട്ടം............................................

                                            ആ മുഖം ആദ്യമായി കാണുന്നത് സ്കൂളിലെ ചർച്ചാ ക്യാമ്പിൽ വെച്ചാണ്...ടെലിവിഷൻ കുറിച്ചുള്ള ഒരു കൊച്ചു ഡിബേറ്റ്....നാലു അഞ്ചു പേര് കഴിഞ്ഞു കാണും....തികച്ചും ഉറക്കം തൂങ്ങിയ ആ സദസിനെ കയ്യിലെടുത്തു കൊണ്ടായിരുന്നു അവളുടെ തുടക്കം....അനുപ്രിയ ആ പേര് അന്ന് മനസ്സിൽ കുറിച്ചിട്ടു എന്തിനു വേണ്ടിയാന്നെന്നറിയില്ല...അത്രക്ക് ഉഗ്രമായിരുന്നു ആ പ്രസംഗം....അഞ്ചു മിനുറ്റ് ഏതോ ഒരു ലോകത്തിൽ കയറ്റി വിട്ട പ്രതീതി! തീർച്ചയായും പറയണം അതവൾക്കു ഫസ്റ്റ് നേടിക്കൊടുത്ത പ്രകടനം തന്നെ ആയിരുന്നു....ഒരു ആരാധന തോന്നി കുറേകാലം മനസ്സിൽ.


രണ്ടാം  ഘട്ടം............................................

                                                                       അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ ഞങ്ങൾ പ്ലസ് വൺ പഠിക്കുമ്പോൾ ആണ്! അന്നത്തെ ആദ്യത്തെ ക്ലാസ്സ് അനുപ്രിയ എന്റെ ക്ലാസ്സ് മേറ്റ് ആണെന്ന്  മനസ്സിലായ നിമിഷം!അതിനേക്കാൾ ഞാൻ ഞെട്ടിയത് വേറെ ഒന്നുംകൊണ്ടല്ല.....ചുമ്മാ ഏതു സബ്‌ജക്റ്റും കത്തി അടിച്ചോളും.......സംസാരിക്കാൻ എന്തോ ഭയങ്കര കഴിവാണ്.....ഞാൻ പലപ്പോഴും കളിയാക്കാറുണ്ട് "താൻ എന്താ പറഞ്ഞത് എന്നു വല്ല വിവരവും ഉണ്ടോ? ഏതു വല്ലതും അറിഞ്ഞോണ്ട് പറയുന്നതാണോ?" ഒരു കള്ള ചിരി തന്നിട്ട് അവിടെ നിന്നും മുങ്ങും. അതിനിടയിൽ ഫാഷൻ ഷോയിൽ പങ്കെടുക്കുന്നത്....അവളുടെ ജീവിതം അവിടെ മാറി.....തിരക്കിട്ട ജീവിതത്തിലേക്ക് ഊളിയിട്ടു.പലപ്പോഴും ഫേസ്ബുക്കിൽ സ്റ്റാറ്റസും ഹായ് വിളിയും മാത്രം.ക്ലാസ്സുകളിൽ വരുന്നതേ ദുർലഭം. പക്ഷെ അവളുടെ പരിപാടിയെല്ലാം കലക്കുന്നുണ്ടായിരുന്നു..പലപ്പോഴും "അമ്മേ എന്റെ ഫ്രണ്ട്‌" എന്നു പറയാറുണ്ടായിരുന്നു.. ടീവിയിൽ വരുമ്പോൾ......അങ്ങനെ ടീവിയിൽ മാത്രമായി കാണാൻ തുടങ്ങി.

മൂന്നാം   ഘട്ടം............................................

                                            നിനച്ചിരിക്കാതെ ഒരു പകൽ ആശുപത്രി വരാന്തയിലൂടെ അമ്മാവനെ കാണാൻ പോകുന്ന വഴി.....പെട്ടെന്ന് കണ്ണിൽ പെട്ട ഒരു ജനൽ അഴി മനസ്സൊന്നു പിടഞ്ഞു..ആരോ അതെനിക്ക് പരിചയമുള്ള മുഖം ആണല്ലോ! വീണ്ടും നോക്കി പെട്ടെന്ന് തലയിലെ തട്ടം മുഖം മറച്ചു. പെട്ടെന്ന് ആ മുറിയുടെ വാതിൽ തുറന്നു...ഒരു സ്ത്രീ ആയിരുന്നു...അനുപ്രിയയുടെ അമ്മ! അപ്പോൾ ആ തട്ടം. ഞാൻ വേഗം ആ മുറിയിൽ ഓടി കയറി...വിശ്വസിക്കാനായില്ല അനുപ്രിയ! നിനെക്കെന്താണ് പറ്റിയത് ചോദിക്കണം എന്നു കരുതി പക്ഷെ ആ ഷോക്കിൽ വാക്കുകൾ പുറത്തു വന്നില്ല. അവളുടെ അമ്മ എന്നെയും കൂട്ടി പുറത്തേക്കു ഇറങ്ങി. ആ വാതിൽ അടച്ചു. അപ്പോഴും ആ കണ്ണുകളിലെ തീഷ്ണത എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.അവളുടെ അമ്മയിൽ നിന്നും കാര്യങ്ങൾ എല്ലാം അറിഞ്ഞു. ക്യാൻസർ ബാധിച്ചു മരണത്തിനു മൂന്നുമാസം ഡോക്ടർ നിശ്വയിച്ചു. മരണം കാത്തു കിടക്കുന്ന ഒരു ശരീരം മാത്രമാണിവൾ! ആ തിരിച്ചറിവുകൾ വല്ലാതെ മനസ്സിനെ നോവിച്ചു. ഫാഷൻ രംഗത്തെ മത്സരം അനധികൃതമായ കോസ്‌മെറ്റിക് ഉപയോഗം, ശരീരത്തിൽ നൽകിയ സൗന്ദര്യ വർധക വസ്തുക്കൾ എല്ലാം അവളുടെ ഭാവി നശിപ്പിച്ചു. തൊണ്ടയിൽ തുടങ്ങിയ ക്യാൻസർ അവളുടെ സംസാരത്തെ ബാധിച്ചു....പിന്നീട് ശരീരത്തെ ക്യാൻസർ കാർന്നു തിന്നു. എല്ലാം കേട്ടപ്പോൾ അവളെ ഒന്നു കാണണം എന്നു തോന്നി. ഇതു പറഞ്ഞപ്പോൾ അമ്മ അനുവാദം തന്നു. എന്നെ കണ്ടപ്പോൾ എന്തോ അവൾ മനസ്സിലാക്കിയ പോലെ. ആ കണ്ണുകളിൽ വെള്ളം നിറയുന്നത് കണ്ടു.ഒന്നും പറഞ്ഞില്ലെങ്കിലും എന്തെക്കൊയോ മനസ്സു മന്ത്രിക്കുന്നതായി തോന്നി.മുടി കൊഴിഞ്ഞ ആ രൂപം അപ്പോഴും നല്ല ഭംഗി ഉള്ള പോലെ തോന്നി.ഒന്നും പറയാൻ നില്കാതെ ആ മുറിയിൽ നിന്നും ഞാൻ ഇറങ്ങി.

                                               മനുഷ്യ  ജീവിതങ്ങൾ നിർമ്മലമാണ്, വളരെ ദൂരം കുറഞ്ഞത്..അതിനിടയിൽ നമ്മെ നയിക്കുന്നത് ഓർമകളും സ്വപ്നങ്ങളും ആണ്......ഇങ്ങനെ  മനസ്സിനെ കരയിപ്പിക്കാൻ ചിലപ്പോൾ ദൈവം ചില കണ്ടുമുട്ടലുകൾ നടത്തും...തിരിച്ചറിവിന്റെ, യാഥാർഥ്യത്തിന്റെ  ആ ലോകത്ത് എത്തുമ്പോൾ തിരിച്ചെടുക്കാൻ കഴിയാത്ത പലതും നമ്മുക്ക് സംഭവിച്ചിട്ടുണ്ടാകും. ജീവിതം എത്ര സാധാരണം ആണെന്ന് അറിയാതെ നമ്മുടെ കാതിൽ ചൊല്ലും.....എന്നാലും കാലം മുൻപോട്ടു പോകുന്തോറും സങ്കടങ്ങൾ പെട്ടെന്ന് മറന്നു സന്തോഷങ്ങൾ തേടി അലയും......ഈ പഠിക്കാത്ത പാഠ പുസ്‌തകത്തിന്റെ പേര് ഒന്നേ ഉള്ളൂ ഈ ലോകത്ത്.....മനുഷ്യ ജീവിതം! 

Thursday, June 30, 2016

നിമിഷങ്ങൾ കൊണ്ടു കളിക്കുന്ന മാജിക് 

                                                             ചില വഴിത്തിരിവുകൾ ഒരു പക്ഷെ നമ്മെ അത്ഭുതപെടുത്തും...ഒരു മായാജാലക്കാരന്റെ കൺകെട്ട് വിദ്യ പോലെ ഒരെത്തും പിടിയും കിട്ടില്ല...എന്റെ ജീവിതം, ഞാൻ കണ്ട പലരുടെയും ഓർമകൾ ആണ്...അതുപോലെ തിരിച്ചും...ഞാൻ ഏറ്റവും വികാരം കൊള്ളുന്നത് ചിലപ്പോൾ എന്റെ ബാല്യം ഓർത്തു  മാത്രമാകും......ഒരിക്കലും കിട്ടാത്ത സ്വർണ്ണ ഖനി ആയിരുന്നു അവിടം എനിക്ക്. ഈ എഴുത്തു എന്നെ കൊണ്ടു പോകുന്നത് ചില ഓർമകളിലേക്ക് ആണ്.ഞാൻ കണ്ടെത്തിയ വഴികളിലെ ചില കഥാപാത്രങ്ങൾ.....അവർ എന്റെ വരവിനായി വഴിയിൽ ഇങ്ങനെ കാത്തു നിൽക്കുകയാണ്....................................................സഞ്ചരിക്കാം അവർക്കൊപ്പം....കാത്തിരിക്കാം ഇനി വഴി വരുന്നവർക്കായി...ഒരു അപൂർണ ലേഖനം ഇവിടെ എഴുതപ്പെടുകയാണ്. കാലത്തിന്റെ ഒഴുക്കിൽ ഇനിയും കൂട്ടിച്ചേർക്കൽ ഉണ്ടാകാം...ആ മായാജാലക്കാരന്റെ കൺകെട്ട് വിദ്യക്കായി കാത്തിരിക്കാം ഈ ചരിത്രത്തിന്റെ കൂടെ.

                                                                  എട്ടാം ക്ലാസ്സ് ഒരു പക്ഷെ എന്റെ ഒരു മാറ്റം അവിടെ തുടങ്ങുമായിരിക്കും. പുതിയ ലോകം പുതിയ ആളുകൾ തികച്ചും പൊരുത്തപ്പെടാൻ പറ്റാത്ത പോലെ...ആയിടക്കാണ് ആദ്യത്തെ പരീക്ഷ കഴിഞ്ഞത് ക്ലാസിൽ എല്ലാരും പറഞ്ഞു എനിക്കാണ് സ്കൂളിൽ ടോപ് മാർക് ഒരു ഗിഫ്റ് ഒക്കെ കിട്ടും അസ്സംബ്ലിയിൽ .....എനിക്ക് വല്ലാത്ത സന്തോഷം തോന്നി....അസ്സംബ്ലിയിൽ നിൽക്കുമ്പോൾ വല്ലാത്ത പ്രതീക്ഷയോടെ നിന്നു...പക്ഷെ അവിടെ എന്നെക്കാളും 2 മാർക് കൂടുതൽ വാങ്ങി ദിവ്യ ആ ഗിഫ്റ് വാങ്ങി...വല്ലാതെ പ്രതീക്ഷ തന്നു ഒന്നും ഇല്ലാതെ ആകുമ്പോൾ മനസ്സു വല്ലാതെ തളർന്നു....കൈ പിടിക്കാൻ ഒന്നു ഉയർത്താൻ ആരും ഇല്ലാത്ത അവസ്ഥ...പിന്നീട് എന്തോ അവളെ മറികടക്കാൻ തോന്നിയില്ല..രണ്ടു കൊല്ലം അവൾ ആ പട്ടം നിലനിർത്തി. അതിനിടയിൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആകുകയും ചെയ്തു. sslc result എനിക്കൊരു ഷോക്ക് ആയി.....അവൾക്കു എന്നെക്കാളും 2 മാർക് കുറവ്! ശെരിക്കും ഞെട്ടിയ സംഭവം! അവിടെ ഞങ്ങൾക്ക് പണി തന്നത് ക്രിക്കറ്റ് world  കപ്പ് ആയിരുന്നു! അന്ന് അവിടെ റാങ്ക് വാങ്ങിയത് വിഷ്ണു ആയിരുന്നു....കാരണം അവൻ ശ്രദ്ധിക്കാതെ പോയ ഒരു മജീഷ്യൻ ആയിരുന്നു. വലിയ മത്സരങ്ങളിൽ വമ്പന്മാർ വീഴുന്നത് കഴിവുള്ള കുഞ്ഞന്മാർ പുറത്തു വരുമ്പോൾ മാത്രമാണ്. ആരും നിസ്സാരക്കാർ അല്ല എന്നു അതിലൂടെ ഞാൻ മനസ്സിലാക്കി.
                                                                            പ്ലസ് ടു കാലഘട്ടം നമ്മളുടെ കഴിവിന്റെ മുകളിൽ ഒരുപാട് മിടുക്കമാർ വന്നു.....നമുക്കൊരിക്കലും അവരോടു ഏറ്റു മുട്ടാൻ പറ്റാത്ത അവസ്‌ഥ. അതിൽ വീണു പോയ ഒരാൾ കൂടിയാണ് വിഷ്ണു.....അവിടെ മിടുക്കന്മാർ ആയത് ആര്യയും വിജീഷും ആയിരുന്നു. അന്ന് തിരിച്ചറിഞ്ഞു ഏതൊരാൾക്കും ഒരു ദിവസം ഉണ്ടെന്ന് അതൊരുനാൾ നമ്മെ തേടി വരും.  വിഷ്ണുവിന് പരീക്ഷ സമയത്തു വന്ന ചിക്കൻ പോസ് അവന്റെ ജീവിതത്തിൽ മാറ്റി മറിച്ചു...വളരെ കുറഞ്ഞ മാർക്ക് അവനു കിട്ടിയുള്ളൂ..ഡിഗ്രി പഠനം എങ്ങനെയോ കഴിഞ്ഞു...നാലു വർഷം psc coaching നടന്നു..കൂട്ടുകാർ എല്ലാവരും വലിയ പഠനം...ചിലർക്ക് നല്ല ജോലി.....അവന്റെ ജീവിതത്തിൽ ചോദ്യങ്ങൾ ഉയരാൻ തുടങ്ങി......ഇന്ന് ആ ചോദ്യങ്ങൾക്കു അവൻ മറുപടി പറഞ്ഞു..നല്ലൊരു സർക്കാർ ജോലി അതും പോലീസിൽ അവൻ നേടിയെടുത്തു.
                                                                              ആര്യയും വിജീഷും എൻട്രൻസ് കിട്ടാതെയായി....ആര്യ അവളുടെ ജീവിതം വരണമാല്യത്തിൽ കൊളുത്തി കുടുംബിനിയായി കഴിയുന്നു...ആ കഴിവുകൾ ഇന്ന് ലോകം അറിയപ്പെട്ടേനെ ഒരു പക്ഷെ എൻട്രൻസ് കിട്ടിയിരുന്നെങ്കിൽ. വിജീഷ് തോറ്റു മടങ്ങാൻ തയ്യാറായില്ല...അവൻ റിപീറ്റ്‌ ചെയ്യാൻ പോയി.അടുത്ത വട്ടം അവൻ ആ സ്വപ്നം നേടിയെടുത്തു കോളേജിൽ അഡ്മിഷൻ വാങ്ങിച്ചു...പക്ഷെ അവന്റെ ജീവിതം മാറിയത് അവിടെ അവൻ തോറ്റ വിഷയങ്ങൾ ആണ്...അതു എഴുതാൻ ഇടവേളകളിൽ മറ്റുള്ളവർക്ക് ക്ലാസ്സ് എടുത്തു അറിവ് സമ്പാദിച്ചു. ഇന്ന് അവൻ എഞ്ചിനീർ കഴിഞ്ഞു. IIT യിൽ റിസേർച് ചെയ്യുന്നു. ഒരിക്കലും എത്താത്ത സ്വപ്നം.......HE   PROVED  NOTHING IS IMPOSSIBLE. 
                               എന്റെ എൻട്രൻസ് കഴിഞ്ഞു....... ഞാൻ ചേർന്ന കോളേജിൽ ഒരു പക്ഷെ ഒരുപാട് ജീവിതങ്ങൾ കണ്ടിട്ടുണ്ട്....പലതും എഴുതികുറിക്കുമ്പോൾ ഈ പേജിനു സ്‌ഥലം തികയാതെ വരുമോ എന്നു തോന്നുന്നു....ഏറ്റവും ചില പ്രധാന കണ്ടുമുട്ടലുകൾ മാത്രം ഇവിടെ പരാമർശിക്കാം.
                                                                 ആദ്യം ഓർമ വരുന്നത്  രാജേഷിനെയാണ്..ഒരു ആക്‌സിഡന്റിൽ ഒരു വർഷം നഷ്ടപ്പെട്ട അവൻ പിന്നീട് എഞ്ചിനീർ എന്ന കടമ്പ കടന്നില്ല....പക്ഷെ അവൻ ഇന്ന് എൻജിനീർ സ്റ്റുഡന്റ്സിനു ജോലി കൊടുക്കുന്ന സ്ഥാപനത്തിന്റെ എംഡി ആണ്. കാലം ഓരോ വിപരീതങ്ങൾ കണ്ടെത്തും പലപ്പോഴും ചിരിക്കാൻ തോന്നുന്ന പോലെ.അവിടെ അവനു പകരം വേറെയൊരാൾക്കു അവസരം കിട്ടിയെങ്കിൽ അല്ലെങ്കിൽ ആ ആക്‌സിഡന്റ് നടന്നില്ലെങ്കിൽ ഒരു തിരക്കഥ തന്നെ മാറിയേനെ! ഇന്നും വിഷമത്തോടെ ഓർക്കുന്ന ഒരു മുഖം ഉണ്ട് ആ കലാലയത്തിൽ 'വിഘ്‌നേശ്'......... പഠിക്കാൻ മിടുക്കൻ ആയ ഒരുവൻ തുടക്കത്തിൽ നല്ല മാർക്ക് വാങ്ങി നല്ല പേരെടുത്തവൻ.......ഏതോ പ്രണയത്തിന്റെ പേരിൽ പഠനം നിർത്തി വിഷം കഴിച്ചു ആത്മഹത്യ ചെയ്തവൻ! വിവേചമില്ലാത്ത ഇത്തരം ചിന്തകൾ പുറത്തു പഠിക്കാൻ കഴിയാതെ പോകുന്ന ഒരുവന്റെ അവസരം മാത്രം ആണ് നഷ്ടപെടുത്തുന്നത്. നീതീകരിക്കാൻ ആകാത്ത ദൈവത്തിന്റെ മാജിക്!പഠനം മാത്രം മുൻപിൽ പോയപ്പോൾ.................... അബ്‌ദു,കരീം,ശിഹാബ്,മനോജ് അങ്ങനെ ഒരുപാട് പേർ പ്രവാസത്തിന്റെ ലോകത്തിൽ ജീവിതം കരുപിടിപ്പിച്ചവർ.......അവരെ കാണുമ്പോൾ തോന്നും പഠനം ഒക്കെ എന്തിന്? പണം അതിനെ ലോകത്തു വിലയുള്ളൂ! ആരോ പണ്ട് പറഞ്ഞ ഒരു തമാശയാ....കുറെ ചിന്തിപ്പിച്ചു ആ വരികൾ "പഠനത്തിൽ തോറ്റത് കൊണ്ടു ജീവിതത്തിൽ വിജയിച്ചു" പക്ഷെ അവർക്കു ഒരിക്കലും വിശ്രമിക്കാൻ സമയം കിട്ടിയില്ല...ഓട്ടം എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു...നാടിപ്പോഴും അന്ന്യം നിന്നു പോകുന്നു.....വെളിപ്പെടുത്താൻ ആകാത്ത ഒരു മാന്ത്രിക സത്യം.ആരുടെക്കെയോ നിർബന്ധത്തിനു വന്നു ഒന്നും ആകാതെ പോയ നിഖിൽ,ഒരുപാട് സ്വപ്നങ്ങൾ അച്ഛന്റെ നിർബന്ധത്തിൽ ഉപേക്ഷിച്ച മഞ്ജു,എങ്ങിനെയോ എത്തിപ്പെട്ടു ടീച്ചറുടെ ഉപദേശം കൊണ്ടു കടലു കടന്ന അരവിന്ദ്, ദേവിക,മാളു,സംഗീത,രാജു,മെഹ്ബൂബ്,റഹ്‌മാൻ അങ്ങനെ ഈ വഴിയിൽ ഒരുപാട് ഓർമകൾ. ജീവിതം പഠിക്കാനുള്ളത് ആണ്...ഓരോ ആളുകൾക്കും ഒരു നിമിഷത്തിന്റെ മാന്ത്രികയിൽ താളം തെറ്റുന്ന ഒരു മാന്ത്രിക തോണി പോലെയാണ് ...അതു ചെന്നെത്തുന്ന ഇടം ഒരുപാട്  മായാജാല കാഴ്ച്ചകൾ നമുക്കായി കാത്തു വെച്ചിട്ടുണ്ടാകും.
ഇവിടെ ഏതെല്ലാം എഴുതാൻ ഈ വഴിയിൽ കണ്ടെത്തിയ ഒരു മുഖം ഉണ്ട്.....ദിവ്യ "ഞാൻ എന്റെ കുട്ടികാലം ഓർക്കാറുണ്ട്..വളരെ മധുരം ഉള്ളത്...ജീവിതം എനിക്കെന്നും മായാജാലം മാത്രമാണ്...പലപ്പോഴും വലിയ വിജയങ്ങൾ തന്നു ചെറിയ തോൽവികൾ ആ മധുരം എല്ലാം തല്ലി കെടുത്തിയിട്ടുണ്ട്...എന്റെ പ്രിയ കൂട്ടുകാരൻ അവനോടൊത്ത്  പഠിക്കാനുള്ള മത്സരം ആകും എന്നെ ഇവിടെ എത്തിച്ചത്......ശെരിക്കും ദൈവത്തിന്റെ ഒരു വഴി കണ്ടെത്തൽ...ഇന്ന് IAS കിട്ടി നിൽക്കുമ്പോൾ മറക്കില്ല  ഈ വഴി കണ്ടെത്താൻ എന്നെ സഹായിച്ച സഹയാത്രികരെ...ഒപ്പം   വാക്കിലൂടെ...നിശബ്ദയിലൂടെ.....പുഞ്ചിരിയുടെ എന്നെ ചിന്തിപ്പിച്ച ആ മജീഷ്യനെ" അവളുടെ ഈ വാക്കുകൾ ഒരുപക്ഷേ വിസ്മയിപ്പിച്ചത് എന്നെ മാത്രമാകാം! ഈ കണ്ടെത്തിയ വഴികളിൽ ആ മാജിക് എനിക്ക് മാത്രമായി കാണിച്ചുതന്നതാകാം!

Monday, June 27, 2016

പ്രഭാതത്തിൽ വിരിഞ്ഞ കിരണങ്ങൾ 

                                                                     ഞാൻ ഫെയ്‌സ്ബുക്കിൽ കണ്ട ആ വരികൾ എന്നെ വല്ലാതെ ഓർമകൾ ഉണർത്തി...വർഷങ്ങൾക്കു ശേഷം ഞാൻ പ്രിയയെ വിളിച്ചു. അവിടുന്നു വന്നതിനു ശേഷം ആതിരയെ കുറിച്ചു അറിയുന്നതെല്ലാം പ്രിയയിലൂടെ ആയിരുന്നു.അവൾ സ്‌പെഷ്യൽ സ്കൂൾ ടീച്ചർ ആയി കയറി എന്നറിയാൻ കഴിഞ്ഞു.വീണ്ടും ഞാൻ പഴയ സ്മരണയിലേക്കു യാത്ര തിരിച്ചു ഓർമകളിലൂടെ!
                                                                  എൽ ഐ സി യുടെ  ജോലി അങ്ങനെ ഒരു മാസം കഴിഞ്ഞു...അവിടെ എല്ലാവരും തമ്മിൽ പരിചയമായി.അങ്ങനെ ഞങ്ങളുടെ വർക്കിന്റെ കാലാവധി ഒരു മാസം മാത്രം ആയുസ്സ്!
                                                                 അതിനിടയിൽ ഞാൻ അറിഞ്ഞു. ഒരുപാട് പ്രശ്നങ്ങൾ ആതിരയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന്...അവളുടെ ചേട്ടൻ വേറെ വിവാഹം കഴിക്കുകയും, അച്ഛൻ ഹാർട് അറ്റാക്ക് വന്നു കിടപ്പിലായതും ... അമ്മാവന്മാരുടെ കുറ്റപ്പെടുത്തൽ അവളും അമ്മയും സഹിക്കേണ്ടി വന്നതും.....എല്ലാം  അറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നി.പലപ്പോഴും വലിയ പ്രശ്നങ്ങൾ വരുമ്പോൾ അവൾ വരാറില്ലായിരുന്നു....പലപ്പോഴും അമ്മ വിളിക്കുമ്പോൾ, കരഞ്ഞുകൊണ്ട് പോകുമ്പോൾ ഒന്നും പറയാതെ നോക്കി നിൽക്കുന്നത് പ്രിയ പറഞ്ഞത് കൊണ്ടു മാത്രം ആണ്....അവളുടെ കളി കൂട്ടുകാരി മാത്രമല്ല രഹസ്യം സൂക്ഷിപ്പുകാരി കൂടിയാണ്. അതു തെറ്റിക്കേണ്ടാ എന്ന് കരുതികൂടി  മാത്രം ആണ്.
                                                                        പലപ്പോഴും വല്ലാതെ ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യുമായിരുന്നു എല്ലാവരും ആയിട്ടു.....വഴക്കാളി എന്ന് പറഞ്ഞു അവിടുത്തെ എല്ലാവരും അവളെ മാറ്റി നിർത്താറുണ്ട്! എന്തിനും അവളെ കുറ്റം പറയാറുണ്ട്! എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് ചിലപ്പോൾ ഇത്തരം കലികൾ അവളെ പ്രശ്നങ്ങളിൽ നിന്നും ഒരു ആശ്വാസം നൽകാറുണ്ടെന്ന് മാത്രമാണ്!
                                           അവൾ പലപ്പോഴും എന്നോട് ആരെങ്കിലും ചൂടാകുമ്പോൾ  എനിക്കു പക്ഷം പിടിച്ചു എന്നെ രക്ഷിക്കുമായിരുന്നു...പലപ്പോഴും എനിക്കു അതെന്തുകൊണ്ട് മനസ്സിലായില്ല! ചിലപ്പോൾ അവൾ എന്നോട് പൊട്ടിത്തെറിക്കും പക്ഷെ ഞാൻ ചിരിച്ചു കേട്ടിരിക്കും! പിന്നീട് ഞാൻ അറിഞ്ഞത് അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നാണ്...പ്രിയ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ അങ്ങനെയായി....വീണ്ടും ഒരു ദുരന്തം അവളുടെ ജീവിതത്തിൽ ഉണ്ടാവാതിരിക്കാൻ ആ സ്നേഹം ഞാൻ നഷ്ട പെടുത്താൻ തീരുമാനിച്ചു!
                                          എന്റെ അവിടുത്തെ ജീവിതം ഇനിയും രണ്ടാഴ്ച മാത്രം! ആയിടക്കാണ് ഓണം വരുന്നത്. "നാളെ വരുമ്പോൾ മുണ്ടും ഷർട്ടും ഇടുമോ" ആതിര ചോദിച്ചു. "അയ്യേ! ഓണം ആണെന്ന് കരുതി എനിക്കു വയ്യ..ഞാൻ പാൻറ് ഇട്ടേ വരൂ" ഞാൻ തിരിച്ചടിച്ചു. "ഞാൻ ചുരിദാർ ഇട്ടാലോ?" അവൾ ചോദിച്ചു  "എനിക്കു നല്ല സാരി അണിയുന്നവരെ കാണുന്നതാ ഇഷ്ടം....നല്ല ചുവപ്പു സാരി" ഞാൻ തീരെ വിട്ടില്ല....അവൾ ചുരിദാറിനു വേണ്ടിയും ഞാൻ പാൻറ് വേണ്ടിയും തർക്കിച്ചു കൊണ്ടിരുന്നു. അതിരാവിലെ തന്നെ ഓഫീസിലേക്ക് പുറപ്പെട്ടു ഓണം പരിപാടി തുടങ്ങുമ്പോൾ എത്തുവാൻ അന്ന് എന്റെ കൂട്ടുകാരനെ കാത്തു നിന്നു അവിടെ എത്തിയപ്പോൾ നേരം വൈകി. അവനും അവിടെ അടുത്തു പരിപാടി ഉണ്ടായിരുന്നു. അങ്ങനെ അന്നത്തെ പ്ലാൻ എല്ലാം പാളി!
                                                    അവിടെ എത്തിയപ്പോൾ പൂക്കളം ഇട്ടു തീരുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടതും എല്ലാവരും വല്ലാത്ത ഒരു നോട്ടം! ഒരു അപരിചിതനെ പോലെ! "നീയെന്താ മുണ്ടും ഉടുത്തു?" പ്രിയ ചോദിച്ചപ്പോൾ മാത്രമാണ് ആ നോട്ടത്തിന്റെ കാര്യം പിടികിട്ടിയത്. "ഇന്നലെ എന്തായിരുന്നു പുകില് പാൻറ്  മാത്രമേ ഇടൂന്നു പറഞ്ഞിട്ടു" പ്രിയ വീണ്ടും ചോദിച്ചു. "പാൻറ് ഉണങ്ങിയില്ല,പിന്നെ ഓണം ഒക്കെ അല്ലെ. അപ്പോളല്ലേ നമ്മൾ മലയാളികൾ ആകേണ്ടത്" ഞാൻ പറഞ്ഞു. ആതിരയുടെ ആഗ്രഹം എനിക്കു തള്ളി കളയാൻ പറ്റിയില്ല. "ഹും! ഒരുത്തി ഇവിടെ പച്ച സാരി ഉടുത്തു വന്നിട്ടുണ്ട് ചുവപ്പു കിട്ടിയില്ല എന്നും പറഞ്ഞുകൊണ്ട്" പ്രിയ പറഞ്ഞു. അപ്പോളാണ് ആതിരയെ ഞാൻ ശ്രദ്ധിക്കുന്നത്...ആ മൂലയിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്നെ ഈ വേഷത്തിൽ കണ്ട അങ്കലാപ്പിൽ ആണെന്ന് തോന്നുന്നു. പ്രിയയുടെ വാക്കുകൾ അവിടെ ആകെ ചിരി പടർത്തി. എല്ലാവരും കൂടിയുള്ള ഫോട്ടോ എടുക്കലും,ഭക്ഷണം കഴിക്കലും എല്ലാം നല്ലൊരു ഓർമ്മ എന്റെ ജീവിതത്തിൽ സമ്മാനിച്ചു.
അവിടുത്തെ പരിപാടി അവസാനിക്കുന്നതിനു രണ്ടു ദിവസം മുൻപ്....
                                              കുറച്ചു ദിവസങ്ങൾ ആയി ആതിര എൻറെ തൊട്ടടുത്തു ഇരിക്കുന്നു..പലപ്പോഴും വർക് പതുക്കെയേ ചെയ്യുന്നുള്ളൂ.അന്ന് പെട്ടെന്ന് കംപ്യൂട്ടർ കേടു വന്നിട്ടു നന്നാക്കാൻ കൊണ്ടുപോയി. "നാലു മണിക്കൂർ ആകും കിട്ടാൻ അതുവരെ കാത്തു നിൽക്കണം" പ്രിയ പറഞ്ഞു.അങ്ങനെ വെറുതെ ഇരിക്കുമ്പോൾ ആതിര ചോദിച്ചു "വെറുതെ ഒരു തമാശ ചോദിക്കട്ടെ" ഞാൻ തലയാട്ടി. "ഒരു ജോലിയൊക്കെ കിട്ടി നീ ഒരു വിവാഹം കഴിക്കുമ്പോൾ ഏതു പെണ്കുട്ടിയേയാ കെട്ടുക....എന്താ നിന്റെ വിവാഹ സങ്കല്പം" അവൾ പറഞ്ഞു. "എനിക്കൊരു ടീച്ചറെ കെട്ടാനാണ് താല്പര്യം..കുട്ടികളുടെ മനസ്സു അറിയുന്നവർക്ക് മാത്രമേ കുട്ടിത്തം ഉണ്ടാകൂ.......നിഷ്കളങ്കമായ മനസ്സുകൾക്ക് ഒരുപാട് സ്നേഹം തരാൻ കഴിയും ജീവിതത്തിൽ" ഞാൻ പറഞ്ഞു. "നീ ഒരു എൻജിനിയർ അപ്പോൾ എന്നെപ്പോലത്തെ എൻജിനിയർ കഴിഞ്ഞ പെൺകുട്ടിയെ കല്യാണം കഴിച്ചുകൂടെ!"
                                                     എനിക്കു പെട്ടെന്ന് ചിരി പൊട്ടി..."നിന്നെപോലെ ഒരെണ്ണത്തിനെ തലയിൽ വെച്ചാൽ എന്റെ ജീവിതം പോയത് തന്നെ" ഞാൻ പറഞ്ഞു. "പോടാ അവിടുന്നു!" അവൾ എന്റെ കയ്യിൽ അടിക്കാൻ തുടങ്ങി. പ്രിയ കണ്ടപ്പോൾ  അവൾ കൈ മാറ്റി. "ഞാൻ ഒരു ടീച്ചർ ആകും...നല്ല മനസ്സുള്ള...അപ്പോൾ നീ എന്നെ കെട്ടുമോ?" അവൾ ചോദിച്ചു. "നിനക്കു അങ്ങനെ ഒരു മനസ്സു ഉണ്ടാകുവാൻ തീരെ പറ്റില്ല....അങ്ങനെ വല്ല മഹാത്ഭുതം സംഭവിച്ചാൽ ഈ ചുമട് ഞാൻ തന്നെ താങ്ങും" ഞാൻ കളിയാക്കി പറഞ്ഞു.പെട്ടെന്ന് അവളുടെ മുഖം വാടി...കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി. ഞാൻ പെട്ടെന്ന് ഷോക്ക് ആയി.എന്റെ വാക്കുകൾ കടന്നുപോയോ എന്നു ഞാൻ ശങ്കിച്ചു.പിന്നെ പോരുന്ന വരെ ഞങ്ങൾ മിണ്ടിയില്ല....പ്രിയയോട് പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ അവസാനമായി ആ കണ്ണുകൾ ഞാൻ കണ്ടു....പരിഭവം മാറാത്ത കണ്ണുകൾ!
                                 പിന്നീട് ഒരു വർഷത്തിന് ശേഷം പ്രിയയെ ഫെയ്‌സ്ബുക്കിൽ കണ്ടുമുട്ടി...ആതിര ഒരു ആഴ്ച കഴിഞ്ഞപ്പോൾ വർക് നിർത്തി എന്നും....ഏകദേശം ആറു മാസം കൊണ്ടു അവിടുത്തെ എല്ലാ ഇടപാടും കഴിഞ്ഞു  പ്രിയ ഗൾഫിൽ എത്തി എന്നും അറിയാൻ കഴിഞ്ഞു. അന്നത്തെ കംപ്യൂട്ടർ കേടുവരുത്തിയതും,മിണ്ടാതെ പോയതും ആതിരയുടെ പ്ലാൻ ആയിരുന്നു എന്നത് എനിക്കു ഷോക്ക് ആയി. അവളുടെ ഇഷ്ടം തന്റെ ചേട്ടന്റെ കാര്യം പോലെ ആകരുതേ എന്നു കരുതി മറന്നു കളഞ്ഞതാണ്. പ്രിയ എനിക്കു അവളുടെ ഫെയ്‌സ്ബുക് ലിങ്ക് അയച്ചു തന്നു ഞാൻ അപ്പോൾ തന്നെ റിക്വസ്റ് അവൾക്കു അയച്ചു. ഒരു ദിവസം ഫെയ്‌സ്ബുക് തുറന്നപ്പോൾ അവൾ accept എന്ന മെസ്സേജ് കണ്ടു.ഞാൻ അപ്പോൾ തന്നെ അവളുടെ ചാറ്റ് ബോക്സ് തുറന്നു സുഖ വിവരങ്ങൾ അറിഞ്ഞു.പക്ഷെ അവളുടെ reply എന്നെ നിരാശനാക്കി. "who are you?" ആ ചോദ്യം എന്നെ വല്ലാതെയാക്കി. പിന്നീട് എപ്പോഴോ ഒരു കവിതയും......ഓർമയുണ്ട്....ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല...എന്നൊക്കെ അയച്ചു. എന്തോ പിന്നീട് അവളെ ശല്യപെടുത്തേണ്ടാ എന്നു ഞാൻ തീരുമാനിച്ചു. ഇന്നേക്ക് അഞ്ചു വർഷം അവളുടെ ആ മെസ്സേജ് എന്നെ വീണ്ടും ഉണർത്തി...പ്രിയയെ കഷ്ടപ്പെട്ടു കണ്ടുപിടിച്ചു.....അവൾക്കു മെസ്സേജ് അയച്ചു...അങ്ങനെ അവളെകുറിച്ചു അറിയാൻ കഴിഞ്ഞു...വെറുതെ അവൾ ഏതു സ്കൂൾ ആണെന്ന് അറിയാൻ ഒരു ആഗ്രഹം തോന്നി. ഞാൻ പ്രിയയെ കാര്യം പറഞ്ഞു. അവൾ നോക്കാം എന്നു പറഞ്ഞു.

                        ഇവിടെ ഇതു എഴുതുമ്പോൾ ആ കാത്തിരിപ്പിൽ ആയിരുന്നു ഞാൻ ....................................പ്രിയയുടെ വാക്കുകൾ കേൾക്കാൻ മാത്രം കൊതിച്ചു കൊണ്ടിരുന്നു........അവളുടെ ആ സ്കൂൾ, അവളെക്കുറിച്ചു അറിയാൻ ........വീണ്ടും അവളെ കാണാൻ...ശണ്ഠ കൂടാൻ........... വെറുതെ  ആഗ്രഹങ്ങളുടെ വിസ്‌മൃതിയിൽ അങ്ങനെ ആണ്ടുപോയി.

Wednesday, June 22, 2016

ആകസ്മികം 

കുറെ നാളത്തെ  ഒരു ഇടവേള വീണ്ടും എന്നെ എഴുത്തിന്റെ വഴിയെ നടത്തിയത് ചില ഓർമകളാണ്......ഫെയ്സ്ബുക്കിൽ എന്റെ സുഹൃത്ത്‌ ഇട്ട ഒരു സ്റ്റാറ്റസ് ആണ്. 
"ഞാൻ ഇന്നൊരു ലോകത്താണ്.സ്നേഹിക്കാൻ ഒരുപാടു കൊച്ചു മനസ്സുകൾ......എന്നെ ഈ ലോകത്ത് എത്തിച്ച കൈകൾക്ക് ഒരായിരം സ്നേഹചുംബനം!!!!"
 അറിയാതെ വീണ്ടും വീണ്ടും വരികളിലൂടെ നടന്നു.....പഴയ ഓർമ്മകൾ വീണ്ടും ഒരു നൊമ്പരം ഉണർത്താൻ തുടങ്ങി."ആതിര" .............. വീണ്ടും വീണ്ടും അവളുടെ പ്രൊഫൈൽ നോക്കി, ആ പേര് എന്റെ ജീവിതത്തിൽ ഒരേട്‌ ആയതു എങ്ങനെയെന്നു ഇപ്പോഴും എനിക്കറിയില്ല....ദൈവ നിശ്ചയമോ....!!! പലപ്പോഴും അതിനെ 'ആകസ്മികം' എന്നു വിളിക്കാനാണ് ഞാൻ ഇഷ്ടപെട്ടിരുന്നത്.

രണ്ടു വർഷങ്ങൾക്ക് മുൻപ്.................
                              ഹൈദ്രബാദിൽ ഇലക്ട്രോണിക് മാസ്റ്റർ ബിരുദം എടുക്കുന്നതിനു മുൻപ് മൂന്നുമാസത്തെ ഒരിടവേള. വീട്ടിൽ ഇരുന്നു ബോർ അടിച്ച സമയം എന്റെ സുഹൃത്ത്‌ ഒരു ആശയം ആയി വരുന്നത്. 
"ഒരു  ഡാറ്റ എൻട്രി വർക്ക്‌ എൽ ഐ സി യുടെ ഇൻഷുറൻസ് പേപ്പർ ഡിജിറ്റൽ ആകണം....ആറു മണിക്കൂർ ജോലി നാലക്കം സാലറി......"
"ഇവെനിംഗ് ഷിഫ്റ്റാ!" 
വീട്ടിൽ ബോർ അടിച്ചത് കൊണ്ടും കമ്പ്യൂട്ടർ വർക്ക്‌ ആയതു കൊണ്ടും ഞാൻ അവനു വാക്ക് കൊടുത്തു....പിന്നെ രണ്ടു മാസം പോയാൽ മതി....വട്ടചിലവ് കിട്ടുകയും ചെയ്യും......ഞാൻ അങ്ങ് ത്രില്ൽ അടിച്ചുപോയി!!!.
                       അങ്ങനെ ഒരു ബുധനാഴ്ച എല്ലാ രേഖകളും കൊടുത്തു ജോലിക്ക് ചേർന്നു.ആദ്യത്തെ രണ്ടു ദിവസം ട്രെയിനിംഗ്ആണ്.രണ്ടു ബാച്ച് ആയിട്ടാണ് ജോലി. രാവിലെ പെൺകുട്ടികളും വൈകുന്നേരം ആൺകുട്ടികളും...2.30pm മുതൽ 8.30pm വരെ വർക്ക്‌ കാണും. പെൺകുട്ടികൾ എല്ലാരും 2.30pm പോകും. അങ്ങനെ എന്റെ ട്രെയിനിംഗ് തുടങ്ങി. എനിക്ക് പറഞ്ഞു തരാനും സഹായിക്കാനും 'പ്രിയ' എന്ന കുട്ടിയെ ഏർപാടാക്കി. 5.00pm വരെ അവൾ കാര്യങ്ങൾ ഒത്തിരി പറഞ്ഞു. കുറച്ചു സമയം കൊണ്ട് ഒരു നല്ല ഫ്രണ്ട് ആയി മാറി അവൾ....സമയം വൈകിയത് കൊണ്ട് നാളെ ബാക്കി പറഞ്ഞു തരാം എന്നു പറഞ്ഞു അവൾ പോയി.എൽ ഐ സി യുടെ സ്കാൻ ചെയ്ത പേപ്പർ ക്രോപ് ചെയ്തു ക്രമീകരിക്കൽ ആയിരുന്നു ജോബ്‌. ഒരു ഷീറ്റിൽ 10-20 പേജ് കാണും അങ്ങനെ മാക്സിമം ഷീറ്റ് ഒരു ദിവസം തീർക്കണം.ആദ്യത്തെ ദിവസം വലിയ കുഴപ്പമില്ല.അങ്ങനെ അവിടെ തുടരാൻ തീരുമാനിച്ചു.7.00pm നാളെ 1.00pm എത്താൻ പറഞ്ഞു. ഞാൻ അവിടം വിട്ടു വീട്ടിലേക്കു യാത്ര ആയി. 
                                             കൃത്യം 1.00pm ഞാൻ അവിടെ എത്തി. ഭക്ഷണം കഴിച്ചു വരുന്ന പ്രിയയെ കണ്ടു. അവൾ എനിക്കായി ഒരു കമ്പ്യൂട്ടർ റെഡി ആക്കി തന്നു. ഒരു നോട്ട് തന്നിട്ട് അതിൽ ഹാജർ മാർക്ക്‌ ചെയ്തു. എന്നിട്ട് തനിയെ ചെയ്തു നോക്കാനും സംശയം ഉണ്ടേൽ ചോദിക്കാനും പറഞ്ഞു. അങ്ങനെ കാര്യങ്ങൾ ഒക്കെ പഠിച്ചെടുത്തു.പിറ്റേന്ന് വെള്ളിയാഴ്ച അന്ന് ഒരു ഡയറി കൂടി തന്നു അതിൽ ഷീറ്റ് എണ്ണം എഴുതാനും,കൂടുതൽ ചെയ്യുവാനും പറഞ്ഞു.246 ഷീറ്റ് അന്ന് ഞാൻ ചെയ്തു.എന്തൊക്കെയോ ചെയ്യാനുള്ള ധൈര്യവും ഒരു സംതൃപ്തി ഒക്കെ തോന്നി...ചെറുത് ആണെങ്കിലും നന്നായി ചെയ്യുമ്പോൾ ഒരുപാട് സന്തോഷം വരും എന്നു അന്നെന്നിക്ക് മനസില്ലായി.ശനിയും ഞായറും ലീവ് ആയിരുന്നു....തിങ്കൾ ജോലി തുടങ്ങുകയായി.....പ്രശ്നങ്ങളും!!!
                                                'ആതിര' ആ പേര് ഞാൻ ആദ്യമായി കേൾക്കുന്നത് തിങ്കളാഴ്ച  ജോലിക്ക് വന്നപ്പോൾ ആണ്. ഞാൻ ചെന്നിരുന്ന സീറ്റിൽ നിന്ന് പ്രിയ എന്നെ മാറ്റി ഇരുത്തി. ഇനി അവിടെ ഇരുന്നാൽ മതിയെന്നും പറഞ്ഞു."അത് അവളുടെ സീറ്റാ ആതിരയുടെ,എപ്പോഴും ചൂടായി ഇരിക്കും...ആള് ഒരാഴ്ച ആയിട്ട് ലീവാ...പ്രിയയുടെ ഫ്രണ്ട് ആയോണ്ടാ അവൾക്കു ഇത്ര അഹങ്കാരം....ആരെയും അടുപ്പിക്കില്ല!" അടുത്തുള്ളവരാണ് അവളെ കുറിച്ചു അങ്ങനെ ഒരു ചിത്രം തരുന്നത്.... അടുത്ത ദിവസം ചില കാരണങ്ങൾ ഞാൻ എത്താൻ വൈകി ...വേഗം വർക്ക്‌ തുടങ്ങി...അവസാന ബസ്‌ മിസ്സ്‌ ആകും എന്നുള്ളതുകൊണ്ട് നാളെ രാവിലെ വന്നു ചെയ്യാൻ അനുമതി വാങ്ങിച്ചു ഡയറി മാർക്ക് ചെയ്യാൻ പോയപ്പോൾ ആണ് ആ ഡയറിയിൽ ആതിര 546 ഷീറ്റ് എന്നു കാണുന്നത്.....പത്തു പേരിൽ ഏറ്റവും കൂടുതൽ ഷീറ്റ് ചെയ്തത് അവൾ ആണെന്ന് മനസ്സില്ലായി. ഞാൻ 175 ഷീറ്റ് എഴുതി അവിടെ നിന്ന്  ഇറങ്ങി. അവൾ വന്നതറിഞ്ഞപ്പോൾ എന്തോ ഒന്നു പരിചയപ്പെടണമെന്നു തോന്നി!ആ ദിവസങ്ങൾ ഉണ്ടല്ലോ...എന്നെങ്കിലും പരിചയപ്പെടാം.
                                                     പിറ്റേന്നു കുറച്ചു നേരത്തെ ഓഫീസിൽ എത്തി. തലേന്നത്തെ വർക് കൂടി തീർക്കണം!പ്രിയയുടെ വിളിയും കാത്തു പുറത്ത്‌ നിൽക്കുമ്പോളാണ് പെട്ടെന്ന് അതു സംഭവിച്ചത്..എതിരെ ഒരു പെൺകുട്ടി ഓടിവരുന്നത്.മുഖം വ്യക്തമല്ല! പെട്ടെന്ന് ഒരു കസേര തട്ടി എന്റെ മുൻപിൽ വീണു. ആ മുഖം ഉയർത്തിയപ്പോൾ ആണ് ഞാൻ ആദ്യമായി അവളെ കാണുന്നത്...മുഖം എല്ലാം കരഞ്ഞു കലങ്ങിയിരിക്കുന്നു...പെട്ടെന്നു എണ്ണീറ്റു പുറത്തേക്കു ഓടി പോയി...കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ വന്നു...."ഇന്നേക്ക് ആതിരയുടെ സീറ്റിൽ ഇരുന്നോ" ഞാൻ സമ്മതം മൂളി അവിടെ പോയിരുന്നു ....അവിടുന്നാണ് പുറത്തേക്കു പോയത് ആതിര ആണെന്ന് മനസ്സിലായത്.
"കുറെ കരഞ്ഞിട്ടാണ് പോയത്, ആ പ്രിയയുടെ ഒരു ബുദ്ധിമുട്ട്...എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു...ഇന്നലെ വന്നതേയുള്ളൂ...അപ്പോഴേക്കും തുടങ്ങി....ഒരാഴ്ചയായിട്ടു വല്യ ശല്യം ഇല്ലായിരുന്നു" അടുത്തിരുന്നവൾ എങ്ങനെ കുറ്റം തുടർന്നു കൊണ്ടിരുന്നു.....ഞാൻ അപ്പോഴും ആ കരഞ്ഞു കലങ്ങിയ കണ്ണുകളെ കുറിച്ചു ഓർത്തുകൊണ്ടേയിരുന്നു! അങ്ങനെ രണ്ടു ദിവസം അവളെ കാണാൻ പറ്റിയില്ല..വീണ്ടും തിങ്കൾ വന്നെത്തി...ഞാൻ ഏകദേശം നല്ലൊരു രീതിയിൽ വർക് ചെയാൻ തുടങ്ങി....അന്ന് ഞാൻ ഷീറ്റ് എഴുതുമ്പോൾ ശെരിക്കും ഞെട്ടി! 621 ഷീറ്റ് ആതിരയെക്കാളും 50 ഷീറ്റ് കൂടുതൽ! ത്രില്ലടിച്ച നിമിഷം!അന്ന് ഞാൻ ഏറ്റവും കൂടുതൽ ചെയ്ത ആളായി മാറി.പോകുമ്പോൾ ആ കാര്യം ഞാൻ അറിഞ്ഞത് "നാളെ പെൺകുട്ടികൾ രണ്ടു ഷിഫ്റ്റ് ആണ് 2.30pm വരെയും 5.00pm വരെയും.ആൺകുട്ടികൾ 1.00pm വരണം വർക് എല്ലാം വളരെ പതുക്കെയാണ്...കൂടുതൽ ഷീറ്റ് ചെയ്തു വേഗം തീർക്കണം" പ്രിയ അറിയിച്ചു.
                                               പിറ്റേന്നു 1.00pm എത്തിയപ്പോൾ പെൺകുട്ടികൾ എല്ലാം ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഞങ്ങൾ ആൺകുട്ടികൾ എല്ലാരും അവരുടെ കംപ്യൂട്ടറിൽ വർക് തുടങ്ങി....ഞാൻ വർക് ആസ്വദിച്ചു ചെയ്യവേ...ഒരു പെൻകൊണ്ടുള്ള തട്ടൽ എന്നെയുണർത്തി....ഞാൻ നോക്കിയപ്പോൾ വിശ്വസിക്കാനായില്ല! ആതിര എന്റെ മുഖത്തു  നോക്കി ഒരു ചിരി ചിരിക്കുന്നു..."ഞാൻ ആതിര" അവൾ സ്വയം പരിചയപ്പെടുത്തി..."കിരൺ ആണോ?" 'അതേ' എന്നു ഞാൻ തലയാട്ടി.."അതേ എന്നെക്കാളും കൂടുതൽ ഷീറ്റ് ഇനി ചെയ്യരുത്! എൻറെ ജോലി കളയരുത് പ്ലീസ്" ഞാൻ ഗൗരവം നടിച്ചു പറഞ്ഞു. "ഉം" അപ്പോഴും മനസ്സു മന്ത്രിച്ചു "പൊട്ടി പെണ്ണ്" ആ പരിചയം ഒരുപാട് ഓർമകൾ എനിക്കായി സമ്മാനിച്ചു.
ജീവിതത്തിലെ ആ ഓർമകൾ 'പ്രഭാതത്തിൽ വിരിഞ്ഞ കിരണങ്ങൾ' എന്ന കഥയിലൂടെ നിങ്ങൾക്കു പരിചയപ്പെടാം. 

Saturday, March 9, 2013


പരീക്ഷ എന്ന പരീക്ഷണം


                  മാര്‍ച്ച്‌ പരീക്ഷകളുടെ കാലം,പവര്കട്ടിലാത്ത സുവര്‍ണ്ണ കാലം.......പലപ്പോഴും പരീക്ഷയെ വെല്ലുന്ന കളികളുടെ കാലം എന്നും പറയാം.....ഇന്ത്യന്‍ ക്രിക്കറ്റ്‌ മാച്ച് മിക്കവാറും ഈ കാലത്ത് മുടങ്ങാതെ കാണും.....പരീക്ഷക്ക്‌ മാര്‍ക്ക് കുറയാന്‍ വേറെയെന്തു വേണം!
          വീണ്ടും പരീക്ഷകാലം വന്നപ്പോള്‍ എന്റെ കലാലയത്തിലെ പരീക്ഷ സമയം ഓര്‍ത്തു പോകും.....ഹോ വല്ലാത്തൊരു കാലം തന്നെ.....ശെരിക്കും വെടിക്കെട്ട്‌ തുടങ്ങുന്നത് പരീക്ഷ ഉണ്ടാകും എന്നറിയുപോള്‍ ആണ്....പിന്നെ ക്ലാസ്സില്‍ ആരും മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല....പക്ഷെ അപ്പോഴും ചിലരൊക്കെ കാണും ലവ് ബേര്‍ഡ്സ്!!ലൈബ്രറി പോയാല്‍ ബുക്ക്‌ ഒന്നും കാണില്ല....ഏതോ ബുജികള്‍ എടുത്തു പോയി കാണും....ചോദിച്ചാല്‍ പറയും പരീക്ഷ കഴിഞ്ഞു വാ....ഇത് കേള്‍ക്കുമ്പോള്‍ നാലു ചീത്ത വിളിക്കാന്‍ തോന്നും...കലികാലം!!ശെരിക്കും അതല്ല രസം ഈ കൊണ്ടുപോയ ബുക്ക്‌ അവര്‍ എക്സമിന്റെ അന്ന് വരെ തൊടില്ല....ചോദിച്ചാല്‍ പറയും ചുമ്മാ എടുത്തതാ......ബുക്ക്‌ കണ്ടാല്‍ പാസ്‌ ആയ പോലെയാ...അപ്പോള്‍ വീണ്ടും ചീത്ത വിളിക്കാന്‍ തോന്നും....ഇതാണ് നേരത്തെ പറഞ്ഞ കലികാലം!!!
എക്കാലത്തു ഏറ്റവും ചാകര രണ്ടു പേര്‍ക്കാണ് ഒന്ന് ഫോട്ടോസ്റ്റിനും,സിഗരറ്റ് ഉം!!!ബുജികള്‍ അതായത് പഠിക്കാന്‍ മാത്രം ജനിച്ചവര്‍.......ഫോട്ടോസ്റ്റാറ്റ് കൊണ്ട് വീട് നിറയ്ക്കും.....ടീച്ചര്‍ മാരുടെ കയ്യില്‍ പോലും ഇല്ലാത്ത ഐറ്റംസ് ഇവരുടെ കൈയ്യില്‍ കാണും.....ഇനി രണ്ടാമത്തെ ആളുകള്‍ കോളേജ് ഇല്ലാത്ത ടെന്‍ഷന്‍ കാരണം സിഗരറ്റ് മാസം തള്ളി നീക്കി,വായി നോക്കാന്‍ ഒരു സുന്ദരിപോലും ഇല്ലാതെ ഇവരൊക്കെ എക്സമിനെ ഫ്രീ ആകൂ....ടെന്‍ഷന്‍ ഫ്രീ.....
ഇവരില്‍ പെടാതെ പഠിക്കാന്‍ കുറച്ചു മാത്രം കിട്ടി ഇനിയെന്തെങ്ങിലും കിട്ടാന്‍ വഴിയില്ലാതെ പഠനം പാതി വഴി നിര്‍ത്തിയ ഒരുകൂട്ടര്‍!! ശെരിക്കും അവരാണ് കലി കാലത്തിന്റെ ബലിയാടുകള്‍!!അങ്ങനെ പരീക്ഷ തലേന്നിലേക്ക്.....അവിടെയാണ് യഥാര്‍ത്ഥ എഞ്ചിനീയര്‍ കടന്നു വരുന്നത്.....10 മണി കഴിഞ്ഞാല്‍ ഈ കക്ഷികള്‍ ഫോട്ടോ സ്റ്റാറ്റ് കടയില്‍ ഹാജര്‍ ആകും.....കോപ്പി അടി എങ്ങന്നെ ശാസ്ത്രീയം ആക്കാം എന്നതില്‍ പി എച് ഡി എടുത്തവര്‍ വരെ കാണാം.....ശെരിക്കും മനോഹരമായ ഒരു കാഴ്ച തന്നെ അത്.....reduce ,സ്മാള്‍ കോപ്പി അങ്ങനെ കുറെ ഓമന പേരില്‍....അവ തിരിച്ചറിയാന്‍ പ്രത്യേക കോഡ്‌ തന്നെ ഉണ്ട്!ഇവന്മാരുടെ ഡ്രസ്സ്‌ തന്നെ പ്രത്യേകം ആണ്....ബെല്‍റ്റ്‌ ,ഷൂ ,അങ്ങനെ ഇതുവരെ ഇടാത്തത് വരെ ഇവന്മാര്‍ ഇടും......തെറ്റി ധരിക്കരുത് ഒന്നും സ്വന്തം ആകണം എന്ന് യാതൊരു നിര്‍ബന്ധം ഇല്ല.......അര്‍ദ്ധ രാത്രി അവര്‍ പണി കഴിഞ്ഞു സുഖമായി ഉറങ്ങും......പരീക്ഷയുടെ തലേന്ന് ഉറങ്ങുന്നവര്‍ ഇവര്‍ മാത്രം ആകും!!അറിയില്ല!!
പരീക്ഷയുടെ തുടക്കം ആയി.........രാവിലെ പഠനത്തിന്റെ അവസാന ഒളിയമ്പുകള്‍ മേനുക്കിയെടുക്കുന്ന സമയം.എങ്ങും പഠനത്തിന്റെ നിശബ്ധത  മാത്രം.....ആദ്യ ദിവസം ഹാള്‍ ടിക്കറ്റ്‌ കിട്ടാനുള്ള തിരക്കാണ്....രാവിലെ വന്നു ക്യു നില്‍ക്കുന്നവര്‍ കാണാം,നേരം വൈകുന്തോറും ഹാള്‍ ടിക്കറ്റ്‌ കിട്ടാന്‍ വൈകിയത് തന്നെ.....അത് ഒരു കൂട്ട പോരിച്ചില്‍ ഇതും പരീക്ഷ തുടങ്ങാന്‍ 5 മിനിറ്റ് മുന്‍പേ.....ഒരു സിനിമ ടിക്കറ്റ്‌ എടുക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഹാള്‍ ടിക്കറ്റ്‌ കിട്ടാന്‍! ഇനിയുള്ള ദിവസങ്ങളില്‍ വീണ്ടും പഠിക്കാന്‍ നല്ല സ്ഥലം നോക്കി ആയിരിക്കും.......വൈകിയാല്‍ നിങ്ങള്ക്ക് പഠിക്കാന്‍ ഒരിടം ഉണ്ടാകില്ല.......അതിനാല്‍ ഇനിയുള്ള ദിവസം എന്നും അതിരാവിലെ കെട്ടും പെറുക്കി ഇറങ്ങണം...വൈകിയാല്‍............!!!
പല രസകരമായ ഓര്‍മ്മകള്‍ ഈ അവസരങ്ങളില്‍ എനിക്കുണ്ടായിട്ടുണ്ട്....ഒരുത്തന്‍ പാവം അപകടം പറ്റി പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല............അവനു കിട്ടി പേര് "സപ്ലി".....പിന്നെ അവന്‍ ഇതുവരെ പരീക്ഷ എന്ന അങ്കം ജയിക്കാനായില്ല.....പക്ഷെ ജീവിതത്തില്‍ അവന്‍ ജയിച്ചു....ഒരു കൊച്ചു മുതലാളി.....സമാധാനം!!പരീക്ഷ സമയത്ത് വരാന്തയിലൂടെ നടക്കുമ്പോള്‍ ശെരിക്കും അതിശയം വരും ഇതുവരെ കാണാത്ത ബുക്ക്‌ അല്ലെങ്ങില്‍ ഫോട്ടോ കോപ്പി വരെ കാണും.......സ്റ്റഡി ലീവില്‍ ഇവന്മാരെ ഒക്കെ വിളിച്ചാല്‍ എന്താ വിനയം ഒന്നും കിട്ടിയില്ല....പഠിക്കാന്‍ വളരെ ബുദ്ധിമുട്ടാ എന്ന്......" ഹും!" ഞങ്ങളില്‍ ഒരുത്തന്‍ ഉണ്ട് ഒരു subjectinu 20 കൂടുതല്‍ മെറ്റീരിയല്‍....അവനോടു ചോദിച്ചു "ഇതല്ലാം മോന്‍ പഠിച്ചോ?" "ഒന്നും പഠിച്ചില്ല കുറെ കണ്ടിട്ട് ഉറക്കം വരുന്നു" "അധികമായാല്‍ അമൃതും വിഷം" ഇവരുടെ ഒക്കെ വീക്നെസ് പെണ്‍കുട്ടികള്‍ ആണെന്ന് ഏതോ മഹാന്‍ കണ്ടു പിടിച്ചു....ആരാണാവോ? എന്തായാലും അവനൊരു താങ്ക്സ് പറയേണ്ടേ...താങ്ക്സ്!പെണ്‍ പിള്ളാര്‌ ചോദിക്കുമ്പോള്‍ ഇല്ലാത്ത മെറ്റീരിയല്‍ വരെ തല പുറത്തിടും എന്നും കേട്ടു, പിന്നീട് പലരുടെയും മുട്ടല്‍ ലേഡീസ് ഹോസ്റ്റലില്‍ മുഴങ്ങി....! അവിടുത്തെ നന്മ നിറഞ്ഞ മാലാഖമാര്‍ ഈ കുഞ്ഞാടുകള്‍ക്ക് എന്നും വഴികാട്ടി ആയി.....പരീക്ഷക്ക്‌ സഹായം കിട്ടാന്‍ പ്രണയം വരെ തുടങ്ങിയ കക്ഷികള്‍ വരെ അവിടെ കാണാന്‍ പറ്റി!!....അവര്‍ക്ക് ഒരു താങ്ക്സ്!!അങ്ങനെ മുട്ടലിലാതെ കഞ്ഞി കുടിക്കാന്‍ വകയുണ്ടായി അത്ര മാത്രം! അവിടുത്തെ ഏറ്റവും ശല്യം സ്റ്റഡി ലീവ് മൊത്തം ടൂര്‍ അടിച്ചു പരീക്ഷയുടെ രാവിലെ മൊത്തം പഠിക്കാന്‍ എന്നും പറഞ്ഞു വരുന്നവന്‍ മാര്‍ ആണ്......1 ആഴ്ച കഷ്ടപെട്ടിട്ടു കിട്ടാത്തത് ഇവന്മാര്‍ 1 മണികൂര്‍ കൊണ്ട് പഠിച്ചത് തന്നെ!ശെരിക്കും രസകരം തന്നെ അല്ലെ!അവരെ സഹായിക്കാന്‍ പോയാല്‍ ഉത്തരത്തില്‍ ഉള്ളത് കിട്ടിയില്ല കക്ഷത് ഉള്ളത് പോയി എന്ന അവസ്ഥ ആകും!രക്ഷപെടുക തന്നെ അല്ലാതെ എന്താ ചെയ്ക!