വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Thursday, June 30, 2016

നിമിഷങ്ങൾ കൊണ്ടു കളിക്കുന്ന മാജിക് 

                                                             ചില വഴിത്തിരിവുകൾ ഒരു പക്ഷെ നമ്മെ അത്ഭുതപെടുത്തും...ഒരു മായാജാലക്കാരന്റെ കൺകെട്ട് വിദ്യ പോലെ ഒരെത്തും പിടിയും കിട്ടില്ല...എന്റെ ജീവിതം, ഞാൻ കണ്ട പലരുടെയും ഓർമകൾ ആണ്...അതുപോലെ തിരിച്ചും...ഞാൻ ഏറ്റവും വികാരം കൊള്ളുന്നത് ചിലപ്പോൾ എന്റെ ബാല്യം ഓർത്തു  മാത്രമാകും......ഒരിക്കലും കിട്ടാത്ത സ്വർണ്ണ ഖനി ആയിരുന്നു അവിടം എനിക്ക്. ഈ എഴുത്തു എന്നെ കൊണ്ടു പോകുന്നത് ചില ഓർമകളിലേക്ക് ആണ്.ഞാൻ കണ്ടെത്തിയ വഴികളിലെ ചില കഥാപാത്രങ്ങൾ.....അവർ എന്റെ വരവിനായി വഴിയിൽ ഇങ്ങനെ കാത്തു നിൽക്കുകയാണ്....................................................സഞ്ചരിക്കാം അവർക്കൊപ്പം....കാത്തിരിക്കാം ഇനി വഴി വരുന്നവർക്കായി...ഒരു അപൂർണ ലേഖനം ഇവിടെ എഴുതപ്പെടുകയാണ്. കാലത്തിന്റെ ഒഴുക്കിൽ ഇനിയും കൂട്ടിച്ചേർക്കൽ ഉണ്ടാകാം...ആ മായാജാലക്കാരന്റെ കൺകെട്ട് വിദ്യക്കായി കാത്തിരിക്കാം ഈ ചരിത്രത്തിന്റെ കൂടെ.

                                                                  എട്ടാം ക്ലാസ്സ് ഒരു പക്ഷെ എന്റെ ഒരു മാറ്റം അവിടെ തുടങ്ങുമായിരിക്കും. പുതിയ ലോകം പുതിയ ആളുകൾ തികച്ചും പൊരുത്തപ്പെടാൻ പറ്റാത്ത പോലെ...ആയിടക്കാണ് ആദ്യത്തെ പരീക്ഷ കഴിഞ്ഞത് ക്ലാസിൽ എല്ലാരും പറഞ്ഞു എനിക്കാണ് സ്കൂളിൽ ടോപ് മാർക് ഒരു ഗിഫ്റ് ഒക്കെ കിട്ടും അസ്സംബ്ലിയിൽ .....എനിക്ക് വല്ലാത്ത സന്തോഷം തോന്നി....അസ്സംബ്ലിയിൽ നിൽക്കുമ്പോൾ വല്ലാത്ത പ്രതീക്ഷയോടെ നിന്നു...പക്ഷെ അവിടെ എന്നെക്കാളും 2 മാർക് കൂടുതൽ വാങ്ങി ദിവ്യ ആ ഗിഫ്റ് വാങ്ങി...വല്ലാതെ പ്രതീക്ഷ തന്നു ഒന്നും ഇല്ലാതെ ആകുമ്പോൾ മനസ്സു വല്ലാതെ തളർന്നു....കൈ പിടിക്കാൻ ഒന്നു ഉയർത്താൻ ആരും ഇല്ലാത്ത അവസ്ഥ...പിന്നീട് എന്തോ അവളെ മറികടക്കാൻ തോന്നിയില്ല..രണ്ടു കൊല്ലം അവൾ ആ പട്ടം നിലനിർത്തി. അതിനിടയിൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആകുകയും ചെയ്തു. sslc result എനിക്കൊരു ഷോക്ക് ആയി.....അവൾക്കു എന്നെക്കാളും 2 മാർക് കുറവ്! ശെരിക്കും ഞെട്ടിയ സംഭവം! അവിടെ ഞങ്ങൾക്ക് പണി തന്നത് ക്രിക്കറ്റ് world  കപ്പ് ആയിരുന്നു! അന്ന് അവിടെ റാങ്ക് വാങ്ങിയത് വിഷ്ണു ആയിരുന്നു....കാരണം അവൻ ശ്രദ്ധിക്കാതെ പോയ ഒരു മജീഷ്യൻ ആയിരുന്നു. വലിയ മത്സരങ്ങളിൽ വമ്പന്മാർ വീഴുന്നത് കഴിവുള്ള കുഞ്ഞന്മാർ പുറത്തു വരുമ്പോൾ മാത്രമാണ്. ആരും നിസ്സാരക്കാർ അല്ല എന്നു അതിലൂടെ ഞാൻ മനസ്സിലാക്കി.
                                                                            പ്ലസ് ടു കാലഘട്ടം നമ്മളുടെ കഴിവിന്റെ മുകളിൽ ഒരുപാട് മിടുക്കമാർ വന്നു.....നമുക്കൊരിക്കലും അവരോടു ഏറ്റു മുട്ടാൻ പറ്റാത്ത അവസ്‌ഥ. അതിൽ വീണു പോയ ഒരാൾ കൂടിയാണ് വിഷ്ണു.....അവിടെ മിടുക്കന്മാർ ആയത് ആര്യയും വിജീഷും ആയിരുന്നു. അന്ന് തിരിച്ചറിഞ്ഞു ഏതൊരാൾക്കും ഒരു ദിവസം ഉണ്ടെന്ന് അതൊരുനാൾ നമ്മെ തേടി വരും.  വിഷ്ണുവിന് പരീക്ഷ സമയത്തു വന്ന ചിക്കൻ പോസ് അവന്റെ ജീവിതത്തിൽ മാറ്റി മറിച്ചു...വളരെ കുറഞ്ഞ മാർക്ക് അവനു കിട്ടിയുള്ളൂ..ഡിഗ്രി പഠനം എങ്ങനെയോ കഴിഞ്ഞു...നാലു വർഷം psc coaching നടന്നു..കൂട്ടുകാർ എല്ലാവരും വലിയ പഠനം...ചിലർക്ക് നല്ല ജോലി.....അവന്റെ ജീവിതത്തിൽ ചോദ്യങ്ങൾ ഉയരാൻ തുടങ്ങി......ഇന്ന് ആ ചോദ്യങ്ങൾക്കു അവൻ മറുപടി പറഞ്ഞു..നല്ലൊരു സർക്കാർ ജോലി അതും പോലീസിൽ അവൻ നേടിയെടുത്തു.
                                                                              ആര്യയും വിജീഷും എൻട്രൻസ് കിട്ടാതെയായി....ആര്യ അവളുടെ ജീവിതം വരണമാല്യത്തിൽ കൊളുത്തി കുടുംബിനിയായി കഴിയുന്നു...ആ കഴിവുകൾ ഇന്ന് ലോകം അറിയപ്പെട്ടേനെ ഒരു പക്ഷെ എൻട്രൻസ് കിട്ടിയിരുന്നെങ്കിൽ. വിജീഷ് തോറ്റു മടങ്ങാൻ തയ്യാറായില്ല...അവൻ റിപീറ്റ്‌ ചെയ്യാൻ പോയി.അടുത്ത വട്ടം അവൻ ആ സ്വപ്നം നേടിയെടുത്തു കോളേജിൽ അഡ്മിഷൻ വാങ്ങിച്ചു...പക്ഷെ അവന്റെ ജീവിതം മാറിയത് അവിടെ അവൻ തോറ്റ വിഷയങ്ങൾ ആണ്...അതു എഴുതാൻ ഇടവേളകളിൽ മറ്റുള്ളവർക്ക് ക്ലാസ്സ് എടുത്തു അറിവ് സമ്പാദിച്ചു. ഇന്ന് അവൻ എഞ്ചിനീർ കഴിഞ്ഞു. IIT യിൽ റിസേർച് ചെയ്യുന്നു. ഒരിക്കലും എത്താത്ത സ്വപ്നം.......HE   PROVED  NOTHING IS IMPOSSIBLE. 
                               എന്റെ എൻട്രൻസ് കഴിഞ്ഞു....... ഞാൻ ചേർന്ന കോളേജിൽ ഒരു പക്ഷെ ഒരുപാട് ജീവിതങ്ങൾ കണ്ടിട്ടുണ്ട്....പലതും എഴുതികുറിക്കുമ്പോൾ ഈ പേജിനു സ്‌ഥലം തികയാതെ വരുമോ എന്നു തോന്നുന്നു....ഏറ്റവും ചില പ്രധാന കണ്ടുമുട്ടലുകൾ മാത്രം ഇവിടെ പരാമർശിക്കാം.
                                                                 ആദ്യം ഓർമ വരുന്നത്  രാജേഷിനെയാണ്..ഒരു ആക്‌സിഡന്റിൽ ഒരു വർഷം നഷ്ടപ്പെട്ട അവൻ പിന്നീട് എഞ്ചിനീർ എന്ന കടമ്പ കടന്നില്ല....പക്ഷെ അവൻ ഇന്ന് എൻജിനീർ സ്റ്റുഡന്റ്സിനു ജോലി കൊടുക്കുന്ന സ്ഥാപനത്തിന്റെ എംഡി ആണ്. കാലം ഓരോ വിപരീതങ്ങൾ കണ്ടെത്തും പലപ്പോഴും ചിരിക്കാൻ തോന്നുന്ന പോലെ.അവിടെ അവനു പകരം വേറെയൊരാൾക്കു അവസരം കിട്ടിയെങ്കിൽ അല്ലെങ്കിൽ ആ ആക്‌സിഡന്റ് നടന്നില്ലെങ്കിൽ ഒരു തിരക്കഥ തന്നെ മാറിയേനെ! ഇന്നും വിഷമത്തോടെ ഓർക്കുന്ന ഒരു മുഖം ഉണ്ട് ആ കലാലയത്തിൽ 'വിഘ്‌നേശ്'......... പഠിക്കാൻ മിടുക്കൻ ആയ ഒരുവൻ തുടക്കത്തിൽ നല്ല മാർക്ക് വാങ്ങി നല്ല പേരെടുത്തവൻ.......ഏതോ പ്രണയത്തിന്റെ പേരിൽ പഠനം നിർത്തി വിഷം കഴിച്ചു ആത്മഹത്യ ചെയ്തവൻ! വിവേചമില്ലാത്ത ഇത്തരം ചിന്തകൾ പുറത്തു പഠിക്കാൻ കഴിയാതെ പോകുന്ന ഒരുവന്റെ അവസരം മാത്രം ആണ് നഷ്ടപെടുത്തുന്നത്. നീതീകരിക്കാൻ ആകാത്ത ദൈവത്തിന്റെ മാജിക്!പഠനം മാത്രം മുൻപിൽ പോയപ്പോൾ.................... അബ്‌ദു,കരീം,ശിഹാബ്,മനോജ് അങ്ങനെ ഒരുപാട് പേർ പ്രവാസത്തിന്റെ ലോകത്തിൽ ജീവിതം കരുപിടിപ്പിച്ചവർ.......അവരെ കാണുമ്പോൾ തോന്നും പഠനം ഒക്കെ എന്തിന്? പണം അതിനെ ലോകത്തു വിലയുള്ളൂ! ആരോ പണ്ട് പറഞ്ഞ ഒരു തമാശയാ....കുറെ ചിന്തിപ്പിച്ചു ആ വരികൾ "പഠനത്തിൽ തോറ്റത് കൊണ്ടു ജീവിതത്തിൽ വിജയിച്ചു" പക്ഷെ അവർക്കു ഒരിക്കലും വിശ്രമിക്കാൻ സമയം കിട്ടിയില്ല...ഓട്ടം എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു...നാടിപ്പോഴും അന്ന്യം നിന്നു പോകുന്നു.....വെളിപ്പെടുത്താൻ ആകാത്ത ഒരു മാന്ത്രിക സത്യം.ആരുടെക്കെയോ നിർബന്ധത്തിനു വന്നു ഒന്നും ആകാതെ പോയ നിഖിൽ,ഒരുപാട് സ്വപ്നങ്ങൾ അച്ഛന്റെ നിർബന്ധത്തിൽ ഉപേക്ഷിച്ച മഞ്ജു,എങ്ങിനെയോ എത്തിപ്പെട്ടു ടീച്ചറുടെ ഉപദേശം കൊണ്ടു കടലു കടന്ന അരവിന്ദ്, ദേവിക,മാളു,സംഗീത,രാജു,മെഹ്ബൂബ്,റഹ്‌മാൻ അങ്ങനെ ഈ വഴിയിൽ ഒരുപാട് ഓർമകൾ. ജീവിതം പഠിക്കാനുള്ളത് ആണ്...ഓരോ ആളുകൾക്കും ഒരു നിമിഷത്തിന്റെ മാന്ത്രികയിൽ താളം തെറ്റുന്ന ഒരു മാന്ത്രിക തോണി പോലെയാണ് ...അതു ചെന്നെത്തുന്ന ഇടം ഒരുപാട്  മായാജാല കാഴ്ച്ചകൾ നമുക്കായി കാത്തു വെച്ചിട്ടുണ്ടാകും.
ഇവിടെ ഏതെല്ലാം എഴുതാൻ ഈ വഴിയിൽ കണ്ടെത്തിയ ഒരു മുഖം ഉണ്ട്.....ദിവ്യ "ഞാൻ എന്റെ കുട്ടികാലം ഓർക്കാറുണ്ട്..വളരെ മധുരം ഉള്ളത്...ജീവിതം എനിക്കെന്നും മായാജാലം മാത്രമാണ്...പലപ്പോഴും വലിയ വിജയങ്ങൾ തന്നു ചെറിയ തോൽവികൾ ആ മധുരം എല്ലാം തല്ലി കെടുത്തിയിട്ടുണ്ട്...എന്റെ പ്രിയ കൂട്ടുകാരൻ അവനോടൊത്ത്  പഠിക്കാനുള്ള മത്സരം ആകും എന്നെ ഇവിടെ എത്തിച്ചത്......ശെരിക്കും ദൈവത്തിന്റെ ഒരു വഴി കണ്ടെത്തൽ...ഇന്ന് IAS കിട്ടി നിൽക്കുമ്പോൾ മറക്കില്ല  ഈ വഴി കണ്ടെത്താൻ എന്നെ സഹായിച്ച സഹയാത്രികരെ...ഒപ്പം   വാക്കിലൂടെ...നിശബ്ദയിലൂടെ.....പുഞ്ചിരിയുടെ എന്നെ ചിന്തിപ്പിച്ച ആ മജീഷ്യനെ" അവളുടെ ഈ വാക്കുകൾ ഒരുപക്ഷേ വിസ്മയിപ്പിച്ചത് എന്നെ മാത്രമാകാം! ഈ കണ്ടെത്തിയ വഴികളിൽ ആ മാജിക് എനിക്ക് മാത്രമായി കാണിച്ചുതന്നതാകാം!

Monday, June 27, 2016

പ്രഭാതത്തിൽ വിരിഞ്ഞ കിരണങ്ങൾ 

                                                                     ഞാൻ ഫെയ്‌സ്ബുക്കിൽ കണ്ട ആ വരികൾ എന്നെ വല്ലാതെ ഓർമകൾ ഉണർത്തി...വർഷങ്ങൾക്കു ശേഷം ഞാൻ പ്രിയയെ വിളിച്ചു. അവിടുന്നു വന്നതിനു ശേഷം ആതിരയെ കുറിച്ചു അറിയുന്നതെല്ലാം പ്രിയയിലൂടെ ആയിരുന്നു.അവൾ സ്‌പെഷ്യൽ സ്കൂൾ ടീച്ചർ ആയി കയറി എന്നറിയാൻ കഴിഞ്ഞു.വീണ്ടും ഞാൻ പഴയ സ്മരണയിലേക്കു യാത്ര തിരിച്ചു ഓർമകളിലൂടെ!
                                                                  എൽ ഐ സി യുടെ  ജോലി അങ്ങനെ ഒരു മാസം കഴിഞ്ഞു...അവിടെ എല്ലാവരും തമ്മിൽ പരിചയമായി.അങ്ങനെ ഞങ്ങളുടെ വർക്കിന്റെ കാലാവധി ഒരു മാസം മാത്രം ആയുസ്സ്!
                                                                 അതിനിടയിൽ ഞാൻ അറിഞ്ഞു. ഒരുപാട് പ്രശ്നങ്ങൾ ആതിരയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന്...അവളുടെ ചേട്ടൻ വേറെ വിവാഹം കഴിക്കുകയും, അച്ഛൻ ഹാർട് അറ്റാക്ക് വന്നു കിടപ്പിലായതും ... അമ്മാവന്മാരുടെ കുറ്റപ്പെടുത്തൽ അവളും അമ്മയും സഹിക്കേണ്ടി വന്നതും.....എല്ലാം  അറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നി.പലപ്പോഴും വലിയ പ്രശ്നങ്ങൾ വരുമ്പോൾ അവൾ വരാറില്ലായിരുന്നു....പലപ്പോഴും അമ്മ വിളിക്കുമ്പോൾ, കരഞ്ഞുകൊണ്ട് പോകുമ്പോൾ ഒന്നും പറയാതെ നോക്കി നിൽക്കുന്നത് പ്രിയ പറഞ്ഞത് കൊണ്ടു മാത്രം ആണ്....അവളുടെ കളി കൂട്ടുകാരി മാത്രമല്ല രഹസ്യം സൂക്ഷിപ്പുകാരി കൂടിയാണ്. അതു തെറ്റിക്കേണ്ടാ എന്ന് കരുതികൂടി  മാത്രം ആണ്.
                                                                        പലപ്പോഴും വല്ലാതെ ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യുമായിരുന്നു എല്ലാവരും ആയിട്ടു.....വഴക്കാളി എന്ന് പറഞ്ഞു അവിടുത്തെ എല്ലാവരും അവളെ മാറ്റി നിർത്താറുണ്ട്! എന്തിനും അവളെ കുറ്റം പറയാറുണ്ട്! എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് ചിലപ്പോൾ ഇത്തരം കലികൾ അവളെ പ്രശ്നങ്ങളിൽ നിന്നും ഒരു ആശ്വാസം നൽകാറുണ്ടെന്ന് മാത്രമാണ്!
                                           അവൾ പലപ്പോഴും എന്നോട് ആരെങ്കിലും ചൂടാകുമ്പോൾ  എനിക്കു പക്ഷം പിടിച്ചു എന്നെ രക്ഷിക്കുമായിരുന്നു...പലപ്പോഴും എനിക്കു അതെന്തുകൊണ്ട് മനസ്സിലായില്ല! ചിലപ്പോൾ അവൾ എന്നോട് പൊട്ടിത്തെറിക്കും പക്ഷെ ഞാൻ ചിരിച്ചു കേട്ടിരിക്കും! പിന്നീട് ഞാൻ അറിഞ്ഞത് അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നാണ്...പ്രിയ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ അങ്ങനെയായി....വീണ്ടും ഒരു ദുരന്തം അവളുടെ ജീവിതത്തിൽ ഉണ്ടാവാതിരിക്കാൻ ആ സ്നേഹം ഞാൻ നഷ്ട പെടുത്താൻ തീരുമാനിച്ചു!
                                          എന്റെ അവിടുത്തെ ജീവിതം ഇനിയും രണ്ടാഴ്ച മാത്രം! ആയിടക്കാണ് ഓണം വരുന്നത്. "നാളെ വരുമ്പോൾ മുണ്ടും ഷർട്ടും ഇടുമോ" ആതിര ചോദിച്ചു. "അയ്യേ! ഓണം ആണെന്ന് കരുതി എനിക്കു വയ്യ..ഞാൻ പാൻറ് ഇട്ടേ വരൂ" ഞാൻ തിരിച്ചടിച്ചു. "ഞാൻ ചുരിദാർ ഇട്ടാലോ?" അവൾ ചോദിച്ചു  "എനിക്കു നല്ല സാരി അണിയുന്നവരെ കാണുന്നതാ ഇഷ്ടം....നല്ല ചുവപ്പു സാരി" ഞാൻ തീരെ വിട്ടില്ല....അവൾ ചുരിദാറിനു വേണ്ടിയും ഞാൻ പാൻറ് വേണ്ടിയും തർക്കിച്ചു കൊണ്ടിരുന്നു. അതിരാവിലെ തന്നെ ഓഫീസിലേക്ക് പുറപ്പെട്ടു ഓണം പരിപാടി തുടങ്ങുമ്പോൾ എത്തുവാൻ അന്ന് എന്റെ കൂട്ടുകാരനെ കാത്തു നിന്നു അവിടെ എത്തിയപ്പോൾ നേരം വൈകി. അവനും അവിടെ അടുത്തു പരിപാടി ഉണ്ടായിരുന്നു. അങ്ങനെ അന്നത്തെ പ്ലാൻ എല്ലാം പാളി!
                                                    അവിടെ എത്തിയപ്പോൾ പൂക്കളം ഇട്ടു തീരുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടതും എല്ലാവരും വല്ലാത്ത ഒരു നോട്ടം! ഒരു അപരിചിതനെ പോലെ! "നീയെന്താ മുണ്ടും ഉടുത്തു?" പ്രിയ ചോദിച്ചപ്പോൾ മാത്രമാണ് ആ നോട്ടത്തിന്റെ കാര്യം പിടികിട്ടിയത്. "ഇന്നലെ എന്തായിരുന്നു പുകില് പാൻറ്  മാത്രമേ ഇടൂന്നു പറഞ്ഞിട്ടു" പ്രിയ വീണ്ടും ചോദിച്ചു. "പാൻറ് ഉണങ്ങിയില്ല,പിന്നെ ഓണം ഒക്കെ അല്ലെ. അപ്പോളല്ലേ നമ്മൾ മലയാളികൾ ആകേണ്ടത്" ഞാൻ പറഞ്ഞു. ആതിരയുടെ ആഗ്രഹം എനിക്കു തള്ളി കളയാൻ പറ്റിയില്ല. "ഹും! ഒരുത്തി ഇവിടെ പച്ച സാരി ഉടുത്തു വന്നിട്ടുണ്ട് ചുവപ്പു കിട്ടിയില്ല എന്നും പറഞ്ഞുകൊണ്ട്" പ്രിയ പറഞ്ഞു. അപ്പോളാണ് ആതിരയെ ഞാൻ ശ്രദ്ധിക്കുന്നത്...ആ മൂലയിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്നെ ഈ വേഷത്തിൽ കണ്ട അങ്കലാപ്പിൽ ആണെന്ന് തോന്നുന്നു. പ്രിയയുടെ വാക്കുകൾ അവിടെ ആകെ ചിരി പടർത്തി. എല്ലാവരും കൂടിയുള്ള ഫോട്ടോ എടുക്കലും,ഭക്ഷണം കഴിക്കലും എല്ലാം നല്ലൊരു ഓർമ്മ എന്റെ ജീവിതത്തിൽ സമ്മാനിച്ചു.
അവിടുത്തെ പരിപാടി അവസാനിക്കുന്നതിനു രണ്ടു ദിവസം മുൻപ്....
                                              കുറച്ചു ദിവസങ്ങൾ ആയി ആതിര എൻറെ തൊട്ടടുത്തു ഇരിക്കുന്നു..പലപ്പോഴും വർക് പതുക്കെയേ ചെയ്യുന്നുള്ളൂ.അന്ന് പെട്ടെന്ന് കംപ്യൂട്ടർ കേടു വന്നിട്ടു നന്നാക്കാൻ കൊണ്ടുപോയി. "നാലു മണിക്കൂർ ആകും കിട്ടാൻ അതുവരെ കാത്തു നിൽക്കണം" പ്രിയ പറഞ്ഞു.അങ്ങനെ വെറുതെ ഇരിക്കുമ്പോൾ ആതിര ചോദിച്ചു "വെറുതെ ഒരു തമാശ ചോദിക്കട്ടെ" ഞാൻ തലയാട്ടി. "ഒരു ജോലിയൊക്കെ കിട്ടി നീ ഒരു വിവാഹം കഴിക്കുമ്പോൾ ഏതു പെണ്കുട്ടിയേയാ കെട്ടുക....എന്താ നിന്റെ വിവാഹ സങ്കല്പം" അവൾ പറഞ്ഞു. "എനിക്കൊരു ടീച്ചറെ കെട്ടാനാണ് താല്പര്യം..കുട്ടികളുടെ മനസ്സു അറിയുന്നവർക്ക് മാത്രമേ കുട്ടിത്തം ഉണ്ടാകൂ.......നിഷ്കളങ്കമായ മനസ്സുകൾക്ക് ഒരുപാട് സ്നേഹം തരാൻ കഴിയും ജീവിതത്തിൽ" ഞാൻ പറഞ്ഞു. "നീ ഒരു എൻജിനിയർ അപ്പോൾ എന്നെപ്പോലത്തെ എൻജിനിയർ കഴിഞ്ഞ പെൺകുട്ടിയെ കല്യാണം കഴിച്ചുകൂടെ!"
                                                     എനിക്കു പെട്ടെന്ന് ചിരി പൊട്ടി..."നിന്നെപോലെ ഒരെണ്ണത്തിനെ തലയിൽ വെച്ചാൽ എന്റെ ജീവിതം പോയത് തന്നെ" ഞാൻ പറഞ്ഞു. "പോടാ അവിടുന്നു!" അവൾ എന്റെ കയ്യിൽ അടിക്കാൻ തുടങ്ങി. പ്രിയ കണ്ടപ്പോൾ  അവൾ കൈ മാറ്റി. "ഞാൻ ഒരു ടീച്ചർ ആകും...നല്ല മനസ്സുള്ള...അപ്പോൾ നീ എന്നെ കെട്ടുമോ?" അവൾ ചോദിച്ചു. "നിനക്കു അങ്ങനെ ഒരു മനസ്സു ഉണ്ടാകുവാൻ തീരെ പറ്റില്ല....അങ്ങനെ വല്ല മഹാത്ഭുതം സംഭവിച്ചാൽ ഈ ചുമട് ഞാൻ തന്നെ താങ്ങും" ഞാൻ കളിയാക്കി പറഞ്ഞു.പെട്ടെന്ന് അവളുടെ മുഖം വാടി...കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി. ഞാൻ പെട്ടെന്ന് ഷോക്ക് ആയി.എന്റെ വാക്കുകൾ കടന്നുപോയോ എന്നു ഞാൻ ശങ്കിച്ചു.പിന്നെ പോരുന്ന വരെ ഞങ്ങൾ മിണ്ടിയില്ല....പ്രിയയോട് പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ അവസാനമായി ആ കണ്ണുകൾ ഞാൻ കണ്ടു....പരിഭവം മാറാത്ത കണ്ണുകൾ!
                                 പിന്നീട് ഒരു വർഷത്തിന് ശേഷം പ്രിയയെ ഫെയ്‌സ്ബുക്കിൽ കണ്ടുമുട്ടി...ആതിര ഒരു ആഴ്ച കഴിഞ്ഞപ്പോൾ വർക് നിർത്തി എന്നും....ഏകദേശം ആറു മാസം കൊണ്ടു അവിടുത്തെ എല്ലാ ഇടപാടും കഴിഞ്ഞു  പ്രിയ ഗൾഫിൽ എത്തി എന്നും അറിയാൻ കഴിഞ്ഞു. അന്നത്തെ കംപ്യൂട്ടർ കേടുവരുത്തിയതും,മിണ്ടാതെ പോയതും ആതിരയുടെ പ്ലാൻ ആയിരുന്നു എന്നത് എനിക്കു ഷോക്ക് ആയി. അവളുടെ ഇഷ്ടം തന്റെ ചേട്ടന്റെ കാര്യം പോലെ ആകരുതേ എന്നു കരുതി മറന്നു കളഞ്ഞതാണ്. പ്രിയ എനിക്കു അവളുടെ ഫെയ്‌സ്ബുക് ലിങ്ക് അയച്ചു തന്നു ഞാൻ അപ്പോൾ തന്നെ റിക്വസ്റ് അവൾക്കു അയച്ചു. ഒരു ദിവസം ഫെയ്‌സ്ബുക് തുറന്നപ്പോൾ അവൾ accept എന്ന മെസ്സേജ് കണ്ടു.ഞാൻ അപ്പോൾ തന്നെ അവളുടെ ചാറ്റ് ബോക്സ് തുറന്നു സുഖ വിവരങ്ങൾ അറിഞ്ഞു.പക്ഷെ അവളുടെ reply എന്നെ നിരാശനാക്കി. "who are you?" ആ ചോദ്യം എന്നെ വല്ലാതെയാക്കി. പിന്നീട് എപ്പോഴോ ഒരു കവിതയും......ഓർമയുണ്ട്....ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല...എന്നൊക്കെ അയച്ചു. എന്തോ പിന്നീട് അവളെ ശല്യപെടുത്തേണ്ടാ എന്നു ഞാൻ തീരുമാനിച്ചു. ഇന്നേക്ക് അഞ്ചു വർഷം അവളുടെ ആ മെസ്സേജ് എന്നെ വീണ്ടും ഉണർത്തി...പ്രിയയെ കഷ്ടപ്പെട്ടു കണ്ടുപിടിച്ചു.....അവൾക്കു മെസ്സേജ് അയച്ചു...അങ്ങനെ അവളെകുറിച്ചു അറിയാൻ കഴിഞ്ഞു...വെറുതെ അവൾ ഏതു സ്കൂൾ ആണെന്ന് അറിയാൻ ഒരു ആഗ്രഹം തോന്നി. ഞാൻ പ്രിയയെ കാര്യം പറഞ്ഞു. അവൾ നോക്കാം എന്നു പറഞ്ഞു.

                        ഇവിടെ ഇതു എഴുതുമ്പോൾ ആ കാത്തിരിപ്പിൽ ആയിരുന്നു ഞാൻ ....................................പ്രിയയുടെ വാക്കുകൾ കേൾക്കാൻ മാത്രം കൊതിച്ചു കൊണ്ടിരുന്നു........അവളുടെ ആ സ്കൂൾ, അവളെക്കുറിച്ചു അറിയാൻ ........വീണ്ടും അവളെ കാണാൻ...ശണ്ഠ കൂടാൻ........... വെറുതെ  ആഗ്രഹങ്ങളുടെ വിസ്‌മൃതിയിൽ അങ്ങനെ ആണ്ടുപോയി.

Wednesday, June 22, 2016

ആകസ്മികം 

കുറെ നാളത്തെ  ഒരു ഇടവേള വീണ്ടും എന്നെ എഴുത്തിന്റെ വഴിയെ നടത്തിയത് ചില ഓർമകളാണ്......ഫെയ്സ്ബുക്കിൽ എന്റെ സുഹൃത്ത്‌ ഇട്ട ഒരു സ്റ്റാറ്റസ് ആണ്. 
"ഞാൻ ഇന്നൊരു ലോകത്താണ്.സ്നേഹിക്കാൻ ഒരുപാടു കൊച്ചു മനസ്സുകൾ......എന്നെ ഈ ലോകത്ത് എത്തിച്ച കൈകൾക്ക് ഒരായിരം സ്നേഹചുംബനം!!!!"
 അറിയാതെ വീണ്ടും വീണ്ടും വരികളിലൂടെ നടന്നു.....പഴയ ഓർമ്മകൾ വീണ്ടും ഒരു നൊമ്പരം ഉണർത്താൻ തുടങ്ങി."ആതിര" .............. വീണ്ടും വീണ്ടും അവളുടെ പ്രൊഫൈൽ നോക്കി, ആ പേര് എന്റെ ജീവിതത്തിൽ ഒരേട്‌ ആയതു എങ്ങനെയെന്നു ഇപ്പോഴും എനിക്കറിയില്ല....ദൈവ നിശ്ചയമോ....!!! പലപ്പോഴും അതിനെ 'ആകസ്മികം' എന്നു വിളിക്കാനാണ് ഞാൻ ഇഷ്ടപെട്ടിരുന്നത്.

രണ്ടു വർഷങ്ങൾക്ക് മുൻപ്.................
                              ഹൈദ്രബാദിൽ ഇലക്ട്രോണിക് മാസ്റ്റർ ബിരുദം എടുക്കുന്നതിനു മുൻപ് മൂന്നുമാസത്തെ ഒരിടവേള. വീട്ടിൽ ഇരുന്നു ബോർ അടിച്ച സമയം എന്റെ സുഹൃത്ത്‌ ഒരു ആശയം ആയി വരുന്നത്. 
"ഒരു  ഡാറ്റ എൻട്രി വർക്ക്‌ എൽ ഐ സി യുടെ ഇൻഷുറൻസ് പേപ്പർ ഡിജിറ്റൽ ആകണം....ആറു മണിക്കൂർ ജോലി നാലക്കം സാലറി......"
"ഇവെനിംഗ് ഷിഫ്റ്റാ!" 
വീട്ടിൽ ബോർ അടിച്ചത് കൊണ്ടും കമ്പ്യൂട്ടർ വർക്ക്‌ ആയതു കൊണ്ടും ഞാൻ അവനു വാക്ക് കൊടുത്തു....പിന്നെ രണ്ടു മാസം പോയാൽ മതി....വട്ടചിലവ് കിട്ടുകയും ചെയ്യും......ഞാൻ അങ്ങ് ത്രില്ൽ അടിച്ചുപോയി!!!.
                       അങ്ങനെ ഒരു ബുധനാഴ്ച എല്ലാ രേഖകളും കൊടുത്തു ജോലിക്ക് ചേർന്നു.ആദ്യത്തെ രണ്ടു ദിവസം ട്രെയിനിംഗ്ആണ്.രണ്ടു ബാച്ച് ആയിട്ടാണ് ജോലി. രാവിലെ പെൺകുട്ടികളും വൈകുന്നേരം ആൺകുട്ടികളും...2.30pm മുതൽ 8.30pm വരെ വർക്ക്‌ കാണും. പെൺകുട്ടികൾ എല്ലാരും 2.30pm പോകും. അങ്ങനെ എന്റെ ട്രെയിനിംഗ് തുടങ്ങി. എനിക്ക് പറഞ്ഞു തരാനും സഹായിക്കാനും 'പ്രിയ' എന്ന കുട്ടിയെ ഏർപാടാക്കി. 5.00pm വരെ അവൾ കാര്യങ്ങൾ ഒത്തിരി പറഞ്ഞു. കുറച്ചു സമയം കൊണ്ട് ഒരു നല്ല ഫ്രണ്ട് ആയി മാറി അവൾ....സമയം വൈകിയത് കൊണ്ട് നാളെ ബാക്കി പറഞ്ഞു തരാം എന്നു പറഞ്ഞു അവൾ പോയി.എൽ ഐ സി യുടെ സ്കാൻ ചെയ്ത പേപ്പർ ക്രോപ് ചെയ്തു ക്രമീകരിക്കൽ ആയിരുന്നു ജോബ്‌. ഒരു ഷീറ്റിൽ 10-20 പേജ് കാണും അങ്ങനെ മാക്സിമം ഷീറ്റ് ഒരു ദിവസം തീർക്കണം.ആദ്യത്തെ ദിവസം വലിയ കുഴപ്പമില്ല.അങ്ങനെ അവിടെ തുടരാൻ തീരുമാനിച്ചു.7.00pm നാളെ 1.00pm എത്താൻ പറഞ്ഞു. ഞാൻ അവിടം വിട്ടു വീട്ടിലേക്കു യാത്ര ആയി. 
                                             കൃത്യം 1.00pm ഞാൻ അവിടെ എത്തി. ഭക്ഷണം കഴിച്ചു വരുന്ന പ്രിയയെ കണ്ടു. അവൾ എനിക്കായി ഒരു കമ്പ്യൂട്ടർ റെഡി ആക്കി തന്നു. ഒരു നോട്ട് തന്നിട്ട് അതിൽ ഹാജർ മാർക്ക്‌ ചെയ്തു. എന്നിട്ട് തനിയെ ചെയ്തു നോക്കാനും സംശയം ഉണ്ടേൽ ചോദിക്കാനും പറഞ്ഞു. അങ്ങനെ കാര്യങ്ങൾ ഒക്കെ പഠിച്ചെടുത്തു.പിറ്റേന്ന് വെള്ളിയാഴ്ച അന്ന് ഒരു ഡയറി കൂടി തന്നു അതിൽ ഷീറ്റ് എണ്ണം എഴുതാനും,കൂടുതൽ ചെയ്യുവാനും പറഞ്ഞു.246 ഷീറ്റ് അന്ന് ഞാൻ ചെയ്തു.എന്തൊക്കെയോ ചെയ്യാനുള്ള ധൈര്യവും ഒരു സംതൃപ്തി ഒക്കെ തോന്നി...ചെറുത് ആണെങ്കിലും നന്നായി ചെയ്യുമ്പോൾ ഒരുപാട് സന്തോഷം വരും എന്നു അന്നെന്നിക്ക് മനസില്ലായി.ശനിയും ഞായറും ലീവ് ആയിരുന്നു....തിങ്കൾ ജോലി തുടങ്ങുകയായി.....പ്രശ്നങ്ങളും!!!
                                                'ആതിര' ആ പേര് ഞാൻ ആദ്യമായി കേൾക്കുന്നത് തിങ്കളാഴ്ച  ജോലിക്ക് വന്നപ്പോൾ ആണ്. ഞാൻ ചെന്നിരുന്ന സീറ്റിൽ നിന്ന് പ്രിയ എന്നെ മാറ്റി ഇരുത്തി. ഇനി അവിടെ ഇരുന്നാൽ മതിയെന്നും പറഞ്ഞു."അത് അവളുടെ സീറ്റാ ആതിരയുടെ,എപ്പോഴും ചൂടായി ഇരിക്കും...ആള് ഒരാഴ്ച ആയിട്ട് ലീവാ...പ്രിയയുടെ ഫ്രണ്ട് ആയോണ്ടാ അവൾക്കു ഇത്ര അഹങ്കാരം....ആരെയും അടുപ്പിക്കില്ല!" അടുത്തുള്ളവരാണ് അവളെ കുറിച്ചു അങ്ങനെ ഒരു ചിത്രം തരുന്നത്.... അടുത്ത ദിവസം ചില കാരണങ്ങൾ ഞാൻ എത്താൻ വൈകി ...വേഗം വർക്ക്‌ തുടങ്ങി...അവസാന ബസ്‌ മിസ്സ്‌ ആകും എന്നുള്ളതുകൊണ്ട് നാളെ രാവിലെ വന്നു ചെയ്യാൻ അനുമതി വാങ്ങിച്ചു ഡയറി മാർക്ക് ചെയ്യാൻ പോയപ്പോൾ ആണ് ആ ഡയറിയിൽ ആതിര 546 ഷീറ്റ് എന്നു കാണുന്നത്.....പത്തു പേരിൽ ഏറ്റവും കൂടുതൽ ഷീറ്റ് ചെയ്തത് അവൾ ആണെന്ന് മനസ്സില്ലായി. ഞാൻ 175 ഷീറ്റ് എഴുതി അവിടെ നിന്ന്  ഇറങ്ങി. അവൾ വന്നതറിഞ്ഞപ്പോൾ എന്തോ ഒന്നു പരിചയപ്പെടണമെന്നു തോന്നി!ആ ദിവസങ്ങൾ ഉണ്ടല്ലോ...എന്നെങ്കിലും പരിചയപ്പെടാം.
                                                     പിറ്റേന്നു കുറച്ചു നേരത്തെ ഓഫീസിൽ എത്തി. തലേന്നത്തെ വർക് കൂടി തീർക്കണം!പ്രിയയുടെ വിളിയും കാത്തു പുറത്ത്‌ നിൽക്കുമ്പോളാണ് പെട്ടെന്ന് അതു സംഭവിച്ചത്..എതിരെ ഒരു പെൺകുട്ടി ഓടിവരുന്നത്.മുഖം വ്യക്തമല്ല! പെട്ടെന്ന് ഒരു കസേര തട്ടി എന്റെ മുൻപിൽ വീണു. ആ മുഖം ഉയർത്തിയപ്പോൾ ആണ് ഞാൻ ആദ്യമായി അവളെ കാണുന്നത്...മുഖം എല്ലാം കരഞ്ഞു കലങ്ങിയിരിക്കുന്നു...പെട്ടെന്നു എണ്ണീറ്റു പുറത്തേക്കു ഓടി പോയി...കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ വന്നു...."ഇന്നേക്ക് ആതിരയുടെ സീറ്റിൽ ഇരുന്നോ" ഞാൻ സമ്മതം മൂളി അവിടെ പോയിരുന്നു ....അവിടുന്നാണ് പുറത്തേക്കു പോയത് ആതിര ആണെന്ന് മനസ്സിലായത്.
"കുറെ കരഞ്ഞിട്ടാണ് പോയത്, ആ പ്രിയയുടെ ഒരു ബുദ്ധിമുട്ട്...എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു...ഇന്നലെ വന്നതേയുള്ളൂ...അപ്പോഴേക്കും തുടങ്ങി....ഒരാഴ്ചയായിട്ടു വല്യ ശല്യം ഇല്ലായിരുന്നു" അടുത്തിരുന്നവൾ എങ്ങനെ കുറ്റം തുടർന്നു കൊണ്ടിരുന്നു.....ഞാൻ അപ്പോഴും ആ കരഞ്ഞു കലങ്ങിയ കണ്ണുകളെ കുറിച്ചു ഓർത്തുകൊണ്ടേയിരുന്നു! അങ്ങനെ രണ്ടു ദിവസം അവളെ കാണാൻ പറ്റിയില്ല..വീണ്ടും തിങ്കൾ വന്നെത്തി...ഞാൻ ഏകദേശം നല്ലൊരു രീതിയിൽ വർക് ചെയാൻ തുടങ്ങി....അന്ന് ഞാൻ ഷീറ്റ് എഴുതുമ്പോൾ ശെരിക്കും ഞെട്ടി! 621 ഷീറ്റ് ആതിരയെക്കാളും 50 ഷീറ്റ് കൂടുതൽ! ത്രില്ലടിച്ച നിമിഷം!അന്ന് ഞാൻ ഏറ്റവും കൂടുതൽ ചെയ്ത ആളായി മാറി.പോകുമ്പോൾ ആ കാര്യം ഞാൻ അറിഞ്ഞത് "നാളെ പെൺകുട്ടികൾ രണ്ടു ഷിഫ്റ്റ് ആണ് 2.30pm വരെയും 5.00pm വരെയും.ആൺകുട്ടികൾ 1.00pm വരണം വർക് എല്ലാം വളരെ പതുക്കെയാണ്...കൂടുതൽ ഷീറ്റ് ചെയ്തു വേഗം തീർക്കണം" പ്രിയ അറിയിച്ചു.
                                               പിറ്റേന്നു 1.00pm എത്തിയപ്പോൾ പെൺകുട്ടികൾ എല്ലാം ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഞങ്ങൾ ആൺകുട്ടികൾ എല്ലാരും അവരുടെ കംപ്യൂട്ടറിൽ വർക് തുടങ്ങി....ഞാൻ വർക് ആസ്വദിച്ചു ചെയ്യവേ...ഒരു പെൻകൊണ്ടുള്ള തട്ടൽ എന്നെയുണർത്തി....ഞാൻ നോക്കിയപ്പോൾ വിശ്വസിക്കാനായില്ല! ആതിര എന്റെ മുഖത്തു  നോക്കി ഒരു ചിരി ചിരിക്കുന്നു..."ഞാൻ ആതിര" അവൾ സ്വയം പരിചയപ്പെടുത്തി..."കിരൺ ആണോ?" 'അതേ' എന്നു ഞാൻ തലയാട്ടി.."അതേ എന്നെക്കാളും കൂടുതൽ ഷീറ്റ് ഇനി ചെയ്യരുത്! എൻറെ ജോലി കളയരുത് പ്ലീസ്" ഞാൻ ഗൗരവം നടിച്ചു പറഞ്ഞു. "ഉം" അപ്പോഴും മനസ്സു മന്ത്രിച്ചു "പൊട്ടി പെണ്ണ്" ആ പരിചയം ഒരുപാട് ഓർമകൾ എനിക്കായി സമ്മാനിച്ചു.
ജീവിതത്തിലെ ആ ഓർമകൾ 'പ്രഭാതത്തിൽ വിരിഞ്ഞ കിരണങ്ങൾ' എന്ന കഥയിലൂടെ നിങ്ങൾക്കു പരിചയപ്പെടാം.